Monday, 31 August 2015

*ഒരു കുടം കള്ളും അല്പ്പം ടച്ചിംഗ്സും.*

നമസ്ക്കാരം
പ്രിയപ്പെട്ടവരേ....പ്രേമം സിനിമയിലെ "തെളിമാനം മഴവില്ലിൻ" എന്ന ഗാനത്തിന്റെ പാരഡിയൊന്ന് വായിച്ചാലോ.....കവിതയുടെ പേരാണ്,

ഒരു കുടം കള്ളും അല്പ്പം ടച്ചിംഗ്സും.
 


അതിരാവിലെയുണരുമ്പോൾ
ചെറുതൊരണം വേണം
അത് ലേശം ചെന്നില്ലേൽ
തളരുന്നപോലെ.
കണികാണാൻ കൊതിയായ്
പുഴയോരം ഷാപ്പും
അതിനുള്ളിൽ തനിനാടൻ
നുരയിട്ടത് പോലെ.

കൊതിയൂറും ചെറുകറികൾ
തൊടുകറികൾ തട്ടി
പല  ഷാപ്പിൽ പതിവായ്
കുടിമൂത്തൊരു കാലം.
ചിലരാവിൽ വെളിവില്ലാ-
തഴിഞ്ഞാടിയ കാലം.
എൻ കരളുരുകി കൈകാലുകൾ
പണി തന്നൊരു യാമം.

സരളേ..............................................നി
പൊടിയിട്ടു കലക്കിയ മധുരക്കള്ളോ,
പണിയാ...........................................നി
എനിക്കെന്നും തരുന്നൊരു മുട്ടൻ പണീ….....

കള്ളേ...നിന്നേ..മോന്താതിരുന്നാൽ
കലിതുള്ളിയ ശശിയെല്ലാം
കിളിപോയത്‌ പോലെ.
അടിതുടങ്ങും നേരത്തിന്നണയാതിരുന്നാൽ
അടിമുടിയൊരു വിറയാണെ
പിരിവെട്ടിയ പോലെ.

അവളെന്റെ വീടിന്റെയലമാരയ്ക്കുള്ളിൽ
ആരോരുമറിയാതെ കാണാതെ സൂക്ഷിച്ച
സ്വർണ്ണങ്ങൾ പണ്ടങ്ങൾ നോട്ടായി മാറ്റി
ഓരോരൊ തുട്ടായി മാ...റ്റീ

ഉരിയുന്നൊരെന്റെ…..
ഉടുമുണ്ടിനുള്ളിൽ
മരണത്തിൻ മണിയായ്‌ ഞാൻ
പോകുന്നീ..നാളിൽ

വരളുന്നൊരെന്റെ….
വയറിന്റെയുള്ളിൽ
അലതല്ലും വാളാകാൻ
പിരിയും കള്ളേ……………………………
സരളേ……………

കൊതിയൂറും ചെറുകറികൾ
തൊടുകറികൾ തട്ടി
പല  ഷാപ്പിൽ പതിവായ്
കുടിമൂത്തൊരു കാലം.
ചിലരാവിൽ വെളിവില്ലാ-
തഴിഞ്ഞാടിയ കാലം
എൻ കരളുരുകി കൈകാലുകൾ
പണി തന്നൊരു യാമം.

സരളേ..............................................നി
പൊടിയിട്ടു കലക്കിയ മധുരക്കള്ളോ
പണിയാ...........................................നി
എനിക്കെന്നും തരുന്നൊരു മുട്ടൻ പണീ……………
ഉം.........ഓ........ഓ……

by
Liju vazhappally

Wednesday, 26 August 2015

*വരവായി ഒരു പൊന്നോണം കൂടി* (ഓണ പാട്ട്)


പൊന്നോണക്കോടിയുടുക്കേണ്ടേ...
പൊന്നൂഞ്ഞാലാടിപ്പാടേണ്ടേ....
പൊന്നോണക്കോടിയുടുക്കേണ്ടേ...
ഈ പൊന്നൂഞ്ഞാലാടിപ്പാടേണ്ടേ....
ചിങ്ങക്കതിരുലയുകയായ്
ചിങ്ങപ്പൂ...പൊഴിയുകയായ്‌
നിറനാഴിയളന്ന് കൊടുത്തിട്ടാവണി-
വട്ടമൊരുക്കേണ്ടെ,
തൃക്കാക്കരയപ്പനെയെതിരേൽക്കാം.. (പൊന്നോണ)

മലയാളപ്പെരുമയുണർത്താൻ,
മാവേലിക്കഥകളുമായ്,
മാലോകരൊന്നായ് ചേരും,
ഓണം തിരുവോണം.  (2)

അമരത്തൊരു ചുണ്ടൻ വള്ളം              
ആരവമായ് ആർപ്പു വിളിക്കാർ
ഉണ്ണിക്കൈ കോടിയുടുത്തൂ...
പൂവേ..പൊലി പൂവിളി പാടി.
തുമ്പപൂവ്‌ ചോറു വിളമ്പീ...
തൂശനില നിരനിരയായ്,
തുമ്പി പെണ്ണും അവളുടെ മക്കളു-
മൊന്നായി ചേരുമൊരോണക്കാലം.
ഇതിലേ..വരുമോ..മാവേലീ....
ഇനിയും തരുമോ..ആ കാലം...യെൻ

മനസ്സിൽ വിരിയും  മലരായ്,
നെഞ്ചിൽ പെയ്യും  മഴയായ്
കണ്ണിൽ..യെന്നും കനവായ്
നാവിൽ നിറയെ രുചിയായ്,

തൊടുകറി,ചെറുകറി,പച്ചടി-
കിച്ചടി,പലകറിയവിയൽ-
സാമ്പാർ,പപ്പടം,പാലട,പ്രഥമൻ
പാൽ പായസമുണ്ടേ...................    

ആർപ്പോ.....ഈറോ...
ആർപ്പോ.....ഈറോ...                  
ആർപ്പൊ  ഈറോ, ആർപ്പൊ  ഈറോ,
ആർപ്പോ.......
ഈറോ....
ഈറോ....                                                                

വിടരുകയായ്‌ പുതിയൊരു,
പുലരികളെൻ-
നെഞ്ചിൽ നിറയുകയായ്,
കനവുകളുണരുകയായ്,യെന്നിൽ
അറിയുകയായ്‌ മലയാളം..
തുമ്പി പെണ്ണും അവളുടെ മക്കളു-
മൊന്നായി ചേരുമൊരോണക്കാലം.
ഇതിലേ..വരുമോ..മാവേലീ....
ഇനിയും തരുമോ..ആ കാലം...യെൻ

മനസ്സിൽ വിരിയും  മലരായ്,
നെഞ്ചിൽ പെയ്യും  മഴയായ്
കണ്ണിൽ..യെന്നും കനവായ്
നാവിൽ നിറയെ രുചിയായ്,

തൊടുകറി,ചെറുകറി,പച്ചടി-
കിച്ചടി,പലകറിയവിയൽ-
സാമ്പാർ,പപ്പടം,പാലട,പ്രഥമൻ
പാൽ പായസമുണ്ടേ...................  
ആർപ്പോ.....ഈറോ...
ആർപ്പോ.....ഈറോ...                  
ആർപ്പൊ  ഈറോ, ആർപ്പൊ  ഈറോ,
ആർപ്പോ.......
ഈറോ....
ഈറോ....                                                           (പൊന്നോണ)

by
Liju vazhappally

Wednesday, 12 August 2015

ഗ്രഹേഷ്ട അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ. ഇതിൽ കുറച്ചു കാര്യങ്ങൾ ജീവിതത്തിൽ വരുത്തുവാൻ നോക്കുക.



കാലുകള്‍ ശുചിയാക്കതെ രാത്രി കിടക്കരുത്‌.

നേരമ്പോക്കിനാണങ്കിലും ചൂതുകളി ഒഴിവാക്കുക.

അന്യരെ ആശ്രയിച്ചു നടത്തേണ്ട കാര്യങ്ങള്‍ കഴിയുന്നതും ഉപേക്ഷിക്കണം.പരാധീനമായ എല്ലാകാര്യങ്ങളും ദുഃഖത്തിലേയ്ക്ക്‌ നയിക്കും.

നാസ്തികത,വേദനിന്ദ,ദേവനിന്ദ,ദേഷ്യം,ഡംഭ്‌,ദുരഭിമാനം,ക്രൂരത, ക്രോധം എന്നിവ ഉപേക്ഷിക്കണം.

പുത്രനെയും ശിഷ്യനെയും അല്ലാതെ മറ്റാരെയും അടിക്കരുത്‌. ഇവര്‍ രണ്ടുപേരെയും തെറ്റുചെയ്താല്‍ ശിക്ഷിക്കാവുന്നതാണു.

അസത്യം പറഞ്ഞോ ചെയ്തോ ധനം സമ്പാദിക്കുന്നവനും,ശാസ്ത്രവിരുദ്ധമായ കാര്യങ്ങള്‍, അധര്‍മ്മം, ഹിംസ ഇവ ചെയ്യുന്നവനും ഈ ലോകത്ത്‌ സൗഖ്യം ലഭിക്കുകയില്ല.

അധര്‍മ്മം ചെയ്താല്‍ ഉടന്‍ ദോഷഫലങ്ങളുണ്ടാവണമെന്നില്ല. എന്നാല്‍ ക്രമേണ അത്‌ സര്‍വ്വനാശം വരുത്തുന്നു, പുത്രപൗത്രാദികളിലേക്കും ഈ ദോഷത്തിന്റെ അനുഭവങ്ങള്‍ വ്യാപിക്കുന്നു.

പരദ്രോഹം തുടങ്ങിയ അധര്‍മ്മം അനുഷ്ഠിക്കുന്നവര്‍ക്ക്‌ താല്‍ക്കാലികമായ ധനധാന്യ സമൃദ്ധികളുണ്ടായാലും ക്രമേണ ദേഹം,ധനം, തുടങ്ങി സര്‍വ്വവും നശിക്കുന്നു.സത്യം,ധര്‍മ്മം,സദാചാരം, ശുചിത്വം,എന്നിവ സന്തോഷപൂര്‍വ്വം പുലര്‍ത്തുക.

അവിഹിത ധനാര്‍ജ്ജനവും കാമപൂര്‍ത്തിയും പാടില്ല.

പ്രയോജനമില്ലാതെ കൈകള്‍കൊണ്ട്‌ എന്തെങ്കിലും ചെയ്യുക,താളം പിടിക്കുക,വെറുതെ കാലുചലിപ്പിക്കുക,പരസ്ത്രീയെ ആസക്തിയോടെ നോക്കുക,അര്‍ത്ഥ രഹിതവും അനാവശ്യവുമായി പുലമ്പുക,അന്യരെ നിന്ദിക്കുക ഇവ പാടില്ല.

ഭഗവല്‍ പാദത്തില്‍ അര്‍പ്പിക്കാതെ പുഷപമോ,തുളസിയിലയോ മുടിയില്‍ ചൂടരുത്‌.

ധനമുള്ളപ്പോള്‍ കീറിയതും മുഷിഞ്ഞതുമായ വസ്ത്രം ധരീക്കരുത്‌.

ഭാര്യയോടൊപ്പം ഒരു പാത്രത്തില്‍ ഭക്ഷിക്കരുത്‌.

സന്ധ്യാസമയത്ത്‌ ഭക്ഷണം കഴിക്കരുത്‌.

വെള്ളം കുടിക്കുന്ന പശുവിനെയും പാലു കുടിക്കുന്ന കിടാവിനെയും തടയരുത്‌.

അമിതമായി ഭക്ഷിക്കരുത്‌.മടിയില്‍ വെച്ച്‌ ഭക്ഷണം കഴിക്കരുത്‌.വളരെ രാവിലെയും വളരെ വൈകിട്ടും ഭക്ഷണം കഴിക്കരുത്‌.

ഒന്നിനെയും‌ ഹിംസിക്കാത്തവനു ആഗ്രഹിക്കുന്ന ഏതുകാര്യവും വേഗത്തില്‍ കൈവരുന്നു.ചെയ്യുന്ന പ്രവര്‍ത്തി വിജയിക്കുന്നു.ഈശ്വരാനുഗ്രഹം ഉണ്ടാകുന്നു.

നൂറു വര്‍ഷത്തേക്ക്‌.വര്‍ഷം തോറും അശ്വമേധം നടത്തുന്നവനു തുല്യം പുണ്യം, ഒരിക്കലും മാംസം ഭക്ഷിക്കാത്തവനുണ്ട്‌.

ഉച്ച വെയില്‍, ശവദാഹത്തിന്റെ പുക എന്നിവ ഏല്‍ക്കരുത്‌.

രണ്ടു കൈകളും കൊണ്ട്‌ തലചൊറിയരുത്‌.തലമുടി വലിച്ചുപറിക്കുക,തലയിലടിക്കുക എന്നിവയും പാടില്ല.

ആഹാര ശേഷം ഉടനെയും അര്‍ദ്ധരാത്രിയിലും കുളിക്കരുത്‌.

അനുഭവിച്ചു കഴിഞ്ഞതൊ അനുഭവിച്ചു കൊണ്ടിരിക്കുന്നതോ ആയ ദുരിതങ്ങള്‍,ഐശ്വര്യക്ഷയം എന്നിവയില്‍ മനം മടുത്ത്‌ ഞാന്‍ ഭാഗ്യഹീനനാണന്നു പറയരുത്‌.

അംഗഹീനര്‍,അംഗവൈകല്യമുള്ളവര്‍,വിദ്യഭ്യാസമില്ലാത്തവര്‍,വൃദ്ധന്മാര്‍,വൈരൂപ്യമുള്ളവര്‍,ദരിദ്രര്‍,
താഴ്‌ന്നജാതിക്കാര്‍ തുടങ്ങിയവരെ ആക്ഷേപിക്കരുത്‌.

സന്ധ്യക്ക്‌ മുടി ചീകരുത്‌.

അനുമതി കൂടാതെ അന്യന്റെ വാഹനം,കിടക്ക,ഇരിപ്പിടം,കിണര്‍,വീട്‌,തുടങ്ങിയവ ഉപയോഗിച്ചാല്‍ ഉടമസ്ഥന്റെ പാപത്തിന്റെ ഒരംശം ഉപയോഗിച്ചവനുമുണ്ടാകും.

കോപിച്ചവരെ ശാന്തരാക്കുകയും ഭയപ്പെട്ടവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നവനും,എല്ലാവരുടെയും ബന്ധുവായുള്ളവനും ആരോടും മത്സരിക്കത്തവനും സുഖം ലഭിക്കുന്നു.

സത്യം മറ്റൊരാളിന്റെ ദുഃഖത്തിനു കാരണമെങ്കില്‍ ആ സത്യം പറയാതിരിക്കുക.

സന്ധ്യാ സമയത്ത്‌ സ്ത്രീസംഗം പാടില്ല.

ഭക്ഷണം,ദാനം,മൈഥുനം,ഉപവാസം,വിസര്‍ജ്ജനം എന്നിവ രഹസ്യമായി ചെയ്യേണ്ടതാണു.ആയുസ്സ്‌,ധനം,സ്ത്രീസംസര്‍ഗ്ഗം,മന്ത്രം,ഔഷധദാനം,മറ്റൊരുത്തനാല്‍ നേരിട്ട അപമാനം,മാനം,ഗൃഹത്തിലെ ഛിദ്രം എന്നീ എട്ടുകാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതാണു.

സജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം എപ്പോഴും സുഖവും ,ദുര്‍ജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം എപ്പോഴും ദുഃഖവും നല്‍കുന്നു.

മറ്റൊരാളെ നിന്ദിച്ചോ, കുറ്റപ്പെടുത്തിയോ ആരോടും സംസാരിക്കരുത്‌.

ശബ്ദമുണ്ടാക്കി ഭക്ഷണം കഴിക്കുകയോ, ജലപാനം ചെയ്യുകയോ ചെയ്യരുത്.

‌യാചിച്ചാല്‍ യഥാശക്തി മനസ്സോടെ എന്തങ്കിലും ദാനം ചെയ്യണം. ചിലപ്പോള്‍ എല്ലാ നരകങ്ങളില്‍ നിന്നും രക്ഷിക്കാൻ യോഗ്യതയുള്ള ആളാവും യാചകനായി വരുന്നത്‌.

ഇത്‌ മറ്റൊരള്‍ക്ക്‌ എന്ന് പറഞ്ഞ്‌ വെച്ചിട്ടുള്ള ഭക്ഷണം കഴിക്കരുത്‌.

ഭാര്യ രക്ഷിക്കപ്പെട്ടാല്‍ സന്താനം രക്ഷിക്കപ്പെടും ,സന്താനം രക്ഷിക്കപ്പെട്ടാല്‍ ആത്മാവ്‌ രക്ഷിക്കപ്പെടുന്നു. ഭാര്യാ സംരക്ഷണം സകലധര്‍മ്മങ്ങളിലും വെച്ചു ഉത്തമമാകുന്നു.

മദ്യപാനം,ദുര്‍ജ്ജനങ്ങളുമായി സമ്പര്‍ക്കം,ഭര്‍ത്രവിരഹം,പരദൂഷണം,ചുറ്റിത്തിരിയല്‍,പകലുറക്കം,അന്യഗ്രഹങ്ങളില്‍ താമസം എന്നിവ സ്ത്രീകളെ ദുഷിപ്പിക്കുന്നു.അന്യദേശത്ത്‌ പോകുന്ന ഭര്‍തതാവ്‌ ഭാര്യയുടെ ഉപ്ജീവനാദികള്‍ക്കുള്ള ഏര്‍പ്പട്‌ ചെയ്തിട്ടെ പോകാവൂ.

ബ്രഹ്മഹത്യ,നിഷിദ്ധ മദ്യം സേവിക്കല്‍,മോഷണം,ഗുരുപത്നീ ഗമനം,ഈ നാലു കാര്യങ്ങള്‍ ചെയ്യുന്നവരുമായുള്ള സഹവാസം എന്നിവയാണു അഞ്ച്‌ മഹാപാതകങ്ങള്‍.

ഉറങ്ങുക, ഉറക്കമൊഴിക്കുക,കുളിക്കുക,ഇരിക്കുക,കിടക്കുക,വ്യായാമം ചെയ്യുക എന്നിവ അധികമാകരുത്‌.

ഭക്ഷണസമയത്ത്‌ സംസാരം പാടില്ല. അന്നത്തെ നിന്ദിക്കരുത്‌. മനസ്സിനിഷ്ടപ്പെടാത്ത ഭക്ഷണം കഴിക്കരുത്‌.

നാലും കൂടിയ വഴിം തറകെട്ടിയ വൃക്ഷം‌,പൂന്തോട്ടം,ദുഷ്ടസ്ത്രീകളുടെ ഗൃഹം‌ എന്നിവടങ്ങളില്‍ രാത്രി പോകാന്‍ പാടില്ല.

ദേവ പൂജ ദര്‍ശന വേളയില്‍ മുടിയഴിച്ചിടാന്‍ പാടില്ല.

കലഹം,വൈരം എന്നിവ കഴിവതും ഒഴിവാക്കണം.

ദേവപൂജ, പിതൃപൂജ,അതിഥി പൂജ എന്നിവ വിധിപ്രകാരം നടത്തുന്നവര്‍ക്ക്‌ ശുഭ ഫലങ്ങള്‍ കൈവരും.