ഓർമകളിലുണ്ടൊരോണം എന്നും
ഓമാനിക്കാറുള്ളരോണം
ഓടിനടന്നൊരു തുമ്പപ്പൂവിറുത്തോരോ..
പൂക്കളിറുത്തു.
ഒന്നിച്ചു കൂട്ടുകാർ ഒന്നായിരുന്നന്നു
പൂക്കളമിട്ടൊന്നു പാടി.
തുംബി തുള്ളിയൊരു പെണ്‍കൊടി പെണ്ണവൾ
ആടി മുടിയഴിച്ചാടി.
പാടിയ പാട്ടുകൾ ഏറ്റുപാടി
തിരുവാതിരയാടിയാ.. മങ്കമാര്
ആർപ്പും കുരവയും കേട്ടു നടന്നു ഞാൻ
ആവണിപ്പാടത്തിലൂടെ...
ഉണ്ണിയൊരോണക്കോടിയുടുത്തന്നു
അമ്മച്ചിരി കാത്തു നിന്നു.
ചേച്ചി കളിയാക്കിയോടിയടുത്തന്നു
ഓരോ കുറുബുകൾ കാട്ടിടുവാൻ
ഊഞ്ഞാലിലാട്ടിയാ മാനത്തെ മുട്ടിക്കാൻ
അച്ഛനും പുന്നാരം ചൊല്ലിയെത്തി
തുമ്പപ്പൂ പോലുള്ള ചോറു വിളംബിയാ
തൂശനിലയിൽ കറികളുമായി
ചുണ്ടു ചുമപ്പിച്ചു പല്ലുകൊഴിഞ്ഞൊരു
മുത്തശ്ശിയമ്മയിന്നുമ്മറത്തിണ്ണയിൽ
കള്ളനുണക്കുഴി കാട്ടിച്ചിരിക്കുന്നു
പണ്ടൊരോണത്തിൻ കഥകളുമായി
No comments:
Post a Comment