Saturday, 24 May 2014

കല്ല്യാണച്ചെക്കൻ



ചിരിക്കാനും ചിന്തിക്കാനുമായി ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു കല്ല്യാണച്ചെക്കൻ.
കല്ല്യാണം കഴിക്കാൻ പോകുന്ന എന്റെ എല്ലാ നല്ല കൂട്ടുകാർക്കും ഈ കവിത ഞാൻ സമർപ്പിക്കുന്നു.

പെണ്ണു കണ്ടുമടുത്തൊരു ചെക്കൻ
നാട്ടുകാർക്കൊരു കൗവ്തുകമായി
നാട്ടിൽ പെണ്ണില്ലാഞ്ഞിട്ടല്ലാ..
കാട്ടി കൂട്ടിയ വേലകൾ കണ്ടാൽ
പെണ്ണു കൊടുക്കില്ലാരും ചെക്കന്.

ചപ്പിയ മോന്തയും ഉന്തിയ പല്ലും
നാലായി കീറിയ പഴംപൊരി പോലെ.
പൊക്കി പൊക്കി പറഞ്ഞു നടക്കും
പോക്കമൊരല്പ്പം കുറവാണെ
കണിക്കാണാൻ പോലും കൊള്ളില്ലാ..
ഒരു കാര്യത്തിനോ കൊള്ളില്ലാ..

പെണ്ണു കാണാൻ പോകും നാളിൽ
ഷാപ്പുകൾ പലതും കയറിയിറങ്ങും
ചോദിച്ചപ്പോൾ ധൈര്യം കിട്ടാൻ
ഇതിലും നല്ലൊരു സാധനമില്ലാ..
കേൾക്കുന്നോർക്കിത് കൗതുകമാണേ.
പെണ്ണു കാണാനല്ലേ പോണത്‌,
ഗുസ്തി പിടിക്കാനല്ലലോ അവർ.

ഇനി പെണ്ണിൻ വീട്ടിൽ ചെന്നാലയോ...
പൊങ്ങച്ചത്തിൻ ഗീർവാണങ്ങൾ
കേട്ടു ചിരിക്കും പെണ്ണിന്റെച്ചൻ
പെണ്ണിനെയിങ്ങു വിളിപ്പിക്കും.
ചോദ്യ ശരങ്ങൾ ഓരോന്നായി
പെണ്ണിൻ നെഞ്ചിലയക്കുംബോൾ
മറു ചോദ്യമോരണ്ണം വനൂ ചെക്കന്
എന്തു പഠിച്ചൂ ചേട്ടാ നിങ്ങൾ.

കേട്ടപാതി തലയ്ക്കു പിടിച്ചൊരു
കള്ള്മിറങ്ങി നാക്കു കുഴഞ്ഞു
പതുക്കെ ചൊല്ലി പത്തിൽ തോറ്റു
നിർത്തി പിന്നെ പണിക്കു പോയി.

വിദ്വാനെന്നു നടിച്ചാൽ പോരാ..
വിവരമൊരല്പ്പം വേണ്ടേ ചെക്കന്.
എം.എ ക്കാരി പെണ്ണാണേ ഇത്
പത്തിൽ തോറ്റൊരു ചെക്കൻ മതിയോ..
കേട്ടു കഴിഞ്ഞൊരു പെണ്ണിൻ ഭാവം
മാറിയകത്തേക്കോടി ഒളിച്ചു.
വീടുകൾ പലതും കയറിയിറങ്ങി
പെണ്ണു കണ്ടുമടുത്തൊരു ചെക്കൻ
നാട്ടുകാർക്കൊരു കൗതുകമായി.

ഒരു പെണ്ണിനെയൊരുനാൾ  ഇഷ്ട്ടപ്പെട്ടാൽ
പെണ്ണിന് ചെക്കനെ ബോധിക്കില്ലാ..
ഇനി രണ്ടു പേർക്കും ഇഷ്ട്ടപ്പെട്ടാൽ
അച്ഛനും അമ്മയും ചീത്ത വിളിക്കും.
സ്വർണ്ണം വേണമൊരംബത് പവനും
കാശായി വേറെയൊരഞ്ചോ...പത്തോ..
കിട്ടിയാൽ നിന്റെ കെട്ടുനടത്താം          
ചീറിയെടുക്കും അമ്മയും അച്ഛനും.

രോഷം കൊള്ളാൻ എന്താണെന്നിത്
ചിന്തിക്കുന്നോ മാളോരേ...
കൂട്ടം കൂടിയ ബന്ധുജനത്തിൻ
നടുവിലിരുന്നീ സ്ത്രീധന വിഷയം
പൊങ്ങച്ചത്തിൻ മേമ്പൊടി ചാർത്തി
പറഞ്ഞു രസിക്കാനാണേ എല്ലാം.
നല്ലൊരു പെണ്ണിനെയല്ലാ നോട്ടം
കിട്ടാനുള്ളോരു സ്ത്രീധനമാണേ...

പെണ്ണു കണ്ടുമടുത്തൊരു ചെക്കൻ
നാട്ടുകാർക്കൊരു കൗതുകമായി.
കൂട്ടു നടന്നവർ പെണ്ണും കെട്ടി
ഒന്നും രണ്ടും പിള്ളേരായി
കല്ല്യാണത്തെ സ്വപ്‌നം കണ്ട്
നാളുകൾ ഒന്നായി പോയി മറഞ്ഞു.

അന്നൊരു നാളിൽ ആ ദിനമെത്തി
നമ്മുടെ ചെക്കന് കല്ല്യാണം
അഹാ നമ്മുടെ ചെക്കന് കല്ല്യാണം.
കല്ല്യാണത്തിന് ഗമ കാട്ടാനായി
കാറും പിന്നൊരു ഫോണും  വാങ്ങി.
വീട്ടിൽ പാർട്ടി,നാട്ടിൽ പാർട്ടി
കുടിയൻമ്മാർക്കായി വേറൊരു പാർട്ടി.
കല്ല്യാണത്തേ സിഡിയിലാക്കാൻ
എത്തി കാമറ മൂന്നെണ്ണം
വെറുമൊരു ചെക്കൻ അല്ലാ ഇന്നിവൻ
കാണുന്നവർക്കൊരു കൗതുകമായി
കല്ല്യാണച്ചെക്കൻ.

തീർന്നിട്ടില്ലാ കാര്യങ്ങൾ
മധുവിധു വേണ്ടേ മാളോരേ...
മധുവിധു നാളിൽ ധൈര്യം കിട്ടാൻ
ചെക്കനു വേണം ചെറുതൊന്ന്
അടി ഒന്നായി രണ്ടായി രണ്ടോ
പിന്നെ നാലായി ചീറ്റി.

മധുവിധു പൊട്ടി മാളോരേ...
മധുവിധു പൊട്ടിയ ദുഖം മാറ്റാൻ
ഊട്ടിയിൽ പോയി മൂന്നാറങ്ങനെ
പലപല നാടുകൾ കണ്ടു മടങ്ങി.
അത് ഗമ കാട്ടാനായി ചെക്കന്റെമ്മ
നാടുമുഴുവൻ പറഞ്ഞു നടന്നു.

അങ്ങനെ പോയി നാളുകൾ പലതും
പൊട്ടി സ്ത്രീധന കാശിൻ പകുതി.
ഞെട്ടി ചെക്കന്റെമ്മയും അച്ഛനും.
പോര് തുടങ്ങി അമ്മായിമ്മ
തൊട്ടതിനെല്ലാം കുറ്റം കണ്ടു.

സ്വത്തും പണവും കണ്ടിട്ടല്ലേ..
എന്നെ കെട്ടിയതു നിങ്ങടെ ചെക്കൻ
ഒന്നും രണ്ടും പറഞ്ഞു തുടങ്ങി
ചെക്കൻ വീട്ടിൽ കയറാതായി
തിന്നു മുടിച്ചു സ്ത്രീധനമെല്ലാം
നാട്ടിൽ പാട്ടായി നാണക്കേടായി .

വിദ്യാ എന്നൊരു പേരല്ലാ..
വിദ്യാധനമാണാവശ്യം
വിദ്വാനെന്നു നടിക്കരുതേ..
വിദ്യാധനമാണാവശ്യം
സ്ത്രീധനമെന്നതുധനമല്ലാ...
സ്ത്രീ തന്നെ ഒരു ധനമാണേ...
സ്വത്തും പണവും മോഹിച്ചയ്യോ...
കെട്ടാനായി പോകരുതേ...
സ്വത്തും പണവും മോഹിച്ചയ്യോ...
കെട്ടാനായി
പോകരുതേ...

Liju
Vazhappally 

എന്നു തീരും എൻറെ ദുഖം.




കഷ്ട്ടപ്പാടിൻ വേദനകളോർത്തു ദൈവത്തെ
പഴിക്കുന്നവർ ഒന്നോർക്കുക .
കണ്ണുകൾ,കൈകൾ ,കാലുകളില്ലാതെയും
മാറാ രോഗത്തിനടിമയാക്കി,
തളർന്നു കിടക്കുന്നൊരവസ്ഥയിൽ
ദൈവം നമുക്കൊരു ജന്മ്മം തന്നില്ലല്ലോ.

ഒരു തുള്ളി ദാഹജലത്തിന്
അലയുന്ന നാടുകൾ എത്റയുടിവിടെ.
മതഭ്രാന്തു പിടിച്ചവർ,മനുഷരെ തമ്മിലടിപ്പിച്ചു
വർഗീയത എന്ന വിഷം കുത്തിയ സ്വാതന്ത്യമില്ലാത്ത
നാടുകൾ എത്റയുടിവിടെ.

അവിടൊരു ജന്മ്മം തന്നീടാതെ
നമ്മൾ മലയാള മണ്ണിൽ പിറന്നില്ലേ.
ദുഖമില്ലാത്ത മനുഷരുണ്ടോ
ദുഖം പലർക്കും പലവിധമാകാം.
മണ്ണിൽ പിറന്നൊരു ദൈവങ്ങൾക്കും
ദുഖത്തിൻ നാളുകൾ
ഉണ്ടായിരുന്ന്നോർക്കുക നിങ്ങൾ

ഒന്നായി വളർന്നവർ

             
                                                       
               നാലമ്മ പെറ്റൊരു മക്കളാണെങ്കിലും-
               നാല് വരും ഒന്നായി വളർന്ന് വന്നൂ..
               നാലോമനകളെ പേറെടുത്തന്നൊരു,
               നാണി മുത്തശ്ശിയിതൊന്നു മാത്രം.
               നാണിക്കൊരോമന കുഞ്ഞില്ലേലും-
               നാലാളും നാണിതൻ മക്കളാണേ.

               നാലല്ലാ,ഒന്നായി വളർന്ന് വന്നൂ...
               ഓടിയും ചാടിയും പാടവരബത്ത്,
               നീന്തിത്തുടിച്ചവർ പുഴയിലെ മീനൊപ്പം,
               തേനൂറും ചക്കയും മാബഴവും,
               തിന്ന് രസിച്ചവർ-
               കണ്ണാരം പൊത്തിയും മണ്ണപ്പം ചുട്ടിട്ടും-
               കണ്ണൻ ചിരട്ടയിൽ കഞ്ഞിവെച്ചും,
               ബാല്ല്യമിന്നങ്ങനെ പോയി മറഞ്ഞു.
             
               ഒന്നായി വളർന്നവർ ഒന്നായി പഠിച്ചവർ-
               പ്രായം മറന്നവർ ജീവിക്കുവാനായി,
               പ്രാരാബ്ദമെന്നൊരു ജീവിത യാത്രയിൽ,
               ഇന്നിവർ നാലും പലദിക്കിലായി.
               എന്നാലും എന്നുമീ.. ഓർമ്മതൻ മുറ്റത്ത്
               ഓടിയെത്തീടു,മോരോണത്തിനും.

               വന്നല്ലോ വീണ്ടുമൊരോണക്കാലം-
              ചിങ്ങനിലാവിൻ കളി വഞ്ചിയിൽ,
               ഒന്നിച്ചു കൂടുന്ന നാളേക്കായി,
               ഒന്നായി വളർന്നവരോടിയെത്തി.
             
               നാലാളിൻ രണ്ടാമൻ നാട്ടിലെത്താൻ-
               നേരമൊരിത്തിരി വൈകിപ്പോയി.
               കൂരിരുട്ടിന്റെ കിടാത്തിയപ്പോൾ
               കുന്നിൻച്ചെരുവിലൊളിച്ചിരുന്നു.

               കൊയ്തു മെതിച്ചൊരു പാടവരബത്ത്
               നാഥനില്ലാ നായ്ക്കൾ ഓടിയെത്തി.
               നല്ലൊരു പൊന്നോണ നാളായിട്ടും,
               ഓണനിലാവേ..  ഒളിച്ചു നിന്നോ..

               കൂരിരുട്ടൊത്തൊരു ചൂട്ടിൻ വെട്ടം
               ഓടിയെത്തീയവനുനേരെ.
               ഓലിയിട്ടെത്തിയ നായ്ക്കളെല്ലാം
               ഓടിമറഞ്ഞങ്ങ് ദൂരെയെങ്ങോ..

               ഒന്നാമനോമന കുഞ്ചുവാണേ...
               അന്തിക്ക് കൂട്ടിനായി വന്നതാണേ ...
               പാതിവഴിയിൽ പിരിഞ്ഞിരുവർ
               നാളെക്കാണാമെന്ന് ചൊല്ലി വീണ്ടും.

               നാട്ടുകാര്യങ്ങൾ പറഞ്ഞിരിക്കെ-
               അമ്മ വിതുമ്പി പ്പറഞ്ഞു, മെല്ലെ..
               അച്ഛനും,അനിയനും അനിയത്തിയും-
               പൊട്ടിക്കരഞ്ഞു പറഞ്ഞു മെല്ലെ...

               കേട്ടതോ കള്ളമോ,കണ്ടതോ സ്വപ്നമോ..
               കൈകൾ വിറയ്ക്കുന്നു,കാൽകൾ തളരുന്നു-
               നെഞ്ചിലൊരുമിന്നൽ പായുന്നുവോ ...
             
               അലറി വിളിച്ചു കൊണ്ടോടി പുറത്തേയ്ക്ക്-
               കുഞ്ചുവേ..  കുഞ്ചുവേ.. നീ മരിച്ചോ..
               നാഥനില്ലാ നായ്ക്കൾ ഓലിയിട്ടന്നേരം
               ഓണ നിലാവിനെ നോക്കി നോക്കി.
             

Liju
vazhappally
               

Tuesday, 20 May 2014

സ്വന്തം ബന്ധം

ബന്ധങ്ങൾക്ക് വിലകൽപ്പി ക്കാതെ മക്കൾ അച്ഛനേയും ,അമ്മയേയും. അച്ഛൻ മക്കളേയും പീഡിപ്പിക്കുന്ന ഈ ലോകത്തു അവരവർ ചെയ്യേണ്ട കർമ്മങ്ങൾ മറന്നു പോകുന്നു. ഈ കവിത ഒരു ർമ്മപ്പെടുത്തൽ മാത്രം.

ജന്മ൦ തന്നതുകൊണ്ടൊരിക്കലും അച്ഛനാകിലാ 
ജന്മ൦ തന്നതുകൊണ്ടൊരിക്കലും അമ്മയാകിലാ 
കർമ്മ൦ ചെയ്യ്ണമിരുവരും ഒന്നിച്ചു 
കർമമ ദോഷങ്ങളൊക്കെയും മാറികിട്ടും 
കർമ്മ കാണ്‍ഡങ്ങൾക്കപ്പുറത്തെവിടെയോ 
കണ്ട് മറന്നവരായിരിക്കും നമ്മൾ.

മുജന്മത്തിൻ സുകൃതമായി പാരിൽ
നല്ല സന്തതികൾകു ജന്മമേകി
മുജന്മപാപ മോക്ഷ ത്തിനായി പാരിൽ
നല്ല സന്തതികൾകു കർമ്മമേകൂ

ജനനം കൊണ്ടൊരിക്കലും മകനാകിലാ
ജനനം കൊണ്ടൊരിക്കലും മകളാകിലാ
കർമ്മ൦ ചെയ്യ്ണമിരുവരും ഒന്നിച്ചു
കർമമ ദോഷങ്ങളൊക്കെയും മാറികിട്ടും.

മുജന്മത്തിൻ സുകൃതമല്ലൊ പാരിൽ
നല്ലൊരു അച്ഛനും അമ്മയ്ക്കും സന്താനമാകുവാൻ
മുജന്മപാപ മോക്ഷത്തിനായി പാരിൽ
കർമ്മങ്ങൾ ചെയ്യുക മാതാപിതാക്കൾക്

ജീവിച്ചിരികുമ്പോൾ ചെയേണ്ട കാര്യങ്ങൾ
ജീവൻ വെടിയുമ്പോൾ ചെയ്യരുതേ....
മാറത്തടിച്ചു കരയുമ്പോൾ നിന്നെ
കാണികൾ നോക്കി പരിഹസിക്കും .

ഒരു തുള്ളി ദാഹ ജലത്തിനായി നീട്ടിയ കൈകളിൽ
പീഡനം എന്നൊരു ക്രുരത കാട്ടുമ്പോൾ .... ഓർക്കുക.
അമ്മതൻ മാറിലെ അമൃത് നുണയുവാൻ
രാവും പകലും കരഞ്ഞൊരു നാളുകൾ
അന്ന് നുണഞ്ഞൊരു പാലിൻ മാധുര്യം ഇന്നു നീ
കർമ്മമായി തിരികെ കൊടുക്കുക

മനനം ചെ യ്യുന്നവൻ മനുഷ്യനാണല്ലോ
കൃഷ്ണനും ,ക്രിസ്തുവും ,നബിയുമെല്ലാം
കർമമം ചെയ്യുന്നത് കാണിച്ചു തന്നിട്ടും
നിൽക്കാതെ നോക്കാതെ ചെവികൊടുക്കാതെ
വെട്ടിപ്പിടിക്കുവാനോടി നടക്കുന്നു

അറിയുക ,ഓർക്കുക വല്ലപ്പോഴും
കാലചക്രം കടന്നുപോകും
രാവുകൾ പകലുകൾ വന്നുപോകും
നാളെ നീയുമൊരമ്മയാകും
നാളെ നീയുമൊരച്ചനാകും .

ബാല്ല്യം

ഓർമ്മകൾ നഷ്ട്ടപ്പെടുന്ന,ഓർമ്മിക്കാൻ ഇഷ്ട്ടപ്പെടാത്ത ഈ ജീവിതത്തിൽ എന്നും ഓർക്കുവാൻ ഇഷ്ട്ടപ്പെടുന്ന ഒരു ബാല്ല്യം നമുക്കെല്ലാവർക്കും ഉണ്ട്.അതു ചിലപ്പോൾ മധുരമുള്ളതാകാം,കയ്പ്പേറിയതാകാം ....എങ്കിലും
മനസ്സിൻറെ പുസ്തകതാളിൽ ഒരു മയിൽ പീലിപോലെ സൂക്ഷിച്ച് വെയ്ക്കാൻ കുറച്ചു മധുരമുള്ള ഓർമ്മകൾ ഒരു പെരുമഴ പോലെ പെയ്തു തോർന്നിട്ടിലേ .....ഓർക്കാൻ ഇഷ്ട്ടപ്പെടുന്ന,ഓമനിക്കാൻ ഇഷ്ട്ടപ്പെടുന്ന ഒരു ബാല്ല്യം എനിക്കുമുണ്ടായിരുന്നു .


ബാല്ല്യം 

ഓർമകളിലുണ്ടൊരു ബാല്ല്യം എന്നും
ഓമനിക്കാറുള്ള ബാല്ല്യം 
ഓർമ്മതൻ മുറ്റത്ത് പിച്ചവെച്ചും
ഓടിക്കളിച്ച് കുഴഞ്ഞു വീണും
കുഞ്ഞികൈ തട്ടി ചിരിച്ചും കരഞ്ഞും
ഉണ്ണിവായ്ക്കൊണ്ടന്ന് കൊഞ്ചിപ്പറഞ്ഞതും
അമ്മതൻ മാറിലെ മധുരം നുണയുവാൻ
അമ്പാടിക്കണ്ണന്റെ കള്ളത്തരവും
അമൃത് ചുരത്തുന്ന നേരത്തുമമ്മയെ
കണ്ണെടുക്കാതൊരു കള്ളച്ചിരിയും
ഒടുവിലാ.. താരാട്ട് പാട്ടിൻറെ ഈണത്തിൽ
ചാഞ്ചാടിയാടിയുറങ്ങി ഉണർന്നതും
ഓർക്കുന്നു ഞാനിന്നുമിന്നലത്തേതു പോൽ.

കണ്ണാരം പൊത്തിയും മണ്ണപ്പംച്ചുട്ടും
കണ്ണൻച്ചിരട്ടയിൽ ചോറും കറിയുമായി
ചക്കര മാവിൻറെ കൊമ്പത്തിരുന്നിട്ട്
മാമ്പഴമോരോന്നു തിന്ന് രസിച്ചതും
മാനത്തെ മഴവില്ലിൻ വർണ്ണങ്ങൾ നോക്കിയും
മഞ്ചാടിക്കുരുവോരോന്നെണ്ണി കളിച്ചതും
കൊയ്ത് മെതിച്ചൊരു പാടവരമ്പത്ത്
മാനത്ത് മുട്ടുന്ന പട്ടം പറത്തിയും
കുഞ്ചി മുത്തശ്ശി കഥയൊന്നു കേൾക്കുവാൻ
കുന്നിൻച്ചെരുവിലെ മാടത്തിൻ മുറ്റത്ത്‌
കുട്ടിക്കുരങ്ങമ്മാരൊന്നിച്ചിരുന്നതും

അമ്പലക്കടവിലെ ആമ്പലിൻ മൊട്ടിനാൽ
മാലകളോരോന്ന് കോർത്തു കളിച്ചതും
പുഴയിലെ മീനിനെ കോരിയെടുത്തതും
ആശാൻ കളരിയിൽ ആദ്യമായി പോയനാൾ
അറിവിൻറെ പാOങ്ങൾ മണലിൽ കുറിച്ചതും
ഓലയിൽ അക്ഷരം ചൊല്ലിപ്പടിച്ചതും
ചിങ്ങ നിലാവിന്റെ കൈകളിൽ തട്ടി
വന്നൊരു പൊന്നോണ നാളിൻ രുചികളും
തുമ്പയും തെച്ചിയും പൂവുകൾ കൊണ്ടൊരു
പൂക്കളമിട്ടതുംകൂട്ട് കൂടി. 
മേട വിഷുരാവിൽ കണ്ണനെ-
കാണുവാൻ കൊന്നപ്പൂ കൊണ്ടൊരു- 
കൊരലാരം കെട്ടിയും 
ഓർക്കുന്നു ഞാനിന്നുമിന്നലത്തേതു പോൽ.

കാവിലെ പൂരത്തിൻ താളം പിടിച്ചതും
കോമരം തുള്ളുന്ന ദേവിയെ വന്ദിച്ചും
കളിയരങ്ങത്തൊരു കഥകളി വേഷവും
കണ്ടു നടന്നു മടങ്ങിയ രാവുകൾ
കലിതുള്ളി നിൽക്കുന്ന കർക്കിടകത്തിനെ
കൊതിയോടെ നോക്കിയിരുന്ന നാളും
തുള്ളിക്കൊരുകുടം പെയ്ത മഴയത്ത് 
തുണിയില്ലാ ചെക്കനായി ഓടിക്കളിച്ചതും
ഓർക്കുന്നു ഞാനിന്നും ഇന്നലത്തേതു പോൽ

കാലമേ ..നീയെന്റെ ബാല്ല്യം തിരികെ, 
തരുകാ..  തരുകാ...  തരുകാ...  

Liju 
vazhappally 

പുതിയ തലമുറയേ.... നിങ്ങൾക്കായി

പെണ്ണുങ്ങൾ കെട്ടി നടക്കുന്ന വേഷങ്ങൾ 
ഇന്നാണുങ്ങൾ കെട്ടി നടക്കുന്നു 
കാതിലെ കംമലും കൈയിലെ വളകളും 
നീട്ടി വളർത്തിയ നീളൻ മുടിയും 
മീശയില്ലാത്തൊരു മോന്തക്കു താഴെ 
മുട്ടനാടാണോനനു തോന്നുന്ന ധീശയും 
തേബിയകുണ്ടിയെ കണ്ടു ചിരിക്കുവാൻ 
താഴെ ക്കിറങ്ങുന്ന ചാക്കു ജീൻസും 
കുളിക്കാതെ ക്രീമുകൾ വാരിപ്പിടിപ്പിച്ചു
നാറുന്ന ഷർട്ടും കഴുകാത്ത ചപ്പലും
കണ്ടു മടുത്തൊരു പുത്തെൻ തലമുറേ......

മുട്ടേന്നു വിരിയാത്ത പയ്യൻറെ കൈകളിൽ
അവനേലും വല്ല്യൊരു പുകയുന്ന സാദനം
നാലുപേർ കൂടിയാൽ ഷയറിട്ടടി പിന്നെ
നാലുകാലേലുളള പാട്ടും കൂത്തും
സ്കൂളിൽ പഠികകുന്ന പയ്യൻറെ കൈയി ലും
ഫോണ്‍  വിളിക്കാനൊരു കുന്തമുണ്ടേ
വായ് വലിച്ചു കീറി പാഴ്സൃതി മീട്ടുന്ന
പാട്ടു കാരേയാണിവർക്കേറെഷ്ട്ടം
നാട്‌ വിറപ്പിച്ചും നാട്ടാർക്കു ശലല്യമായി
പാഞ്ഞു നടക്കുന്ന പിള്ളേരാണേ.
കാമുക വേഷത്തെ കണ്ടു പ്രണയിച്ച
കമുകിയേം കൊണ്ടു നാടുവിടും
കാമുകമ്മാരുടെ എണ്ണം കൂടുംബോൾ
പീഡനത്തിൻ കഥ നാടറിയും.

ആണുങ്ങൾ കെട്ടി നടക്കുന്ന വേഷങ്ങൾ
പെണ്ണുങ്ങൾ ഇട്ടു നടന്നീടുന്നു
വീട്ടു കർക്കോമന മകാളനിവൾ
നാടുവിട്ടാലോ.... ഇവൾ നാടുവിട്ടാലോ
കുന്തം പോലുളള കെട്ടുവള്ളത്തേല്
കുഭ കുലുക്കി കറങ്ങിടുന്നു
ഇറഛി കോഴിക്കു കളസമിട്ടപോൽ
കണ്ടാലോ നോക്കിയിരുന്നു പോകും
യോ യോ കളിച്ചു നടക്കും ചെക്കന്റെ
പി എ ആകാൻ ഇവരോടിചെല്ലും
കൈയിലെ ഫോണിന്റെ വലിപ്പവും എണ്ണവും
നാളേറെഛെലുംബോൾ കൂടി വരും
ചുണ്ടു ചുവപ്പിച്ചും,കണ്ണു കറുപ്പിച്ചും
മേനി കൊഴുപ്പെല്ലാം നാട്ടാരെ കാണിച്ചും
കുണ്ടി കുലുക്കി നടന്നിടുന്നു
കുണ്ടീന്നു പറയുംബോൾ ദേഷ്യപ്പെടല്ലേ
കുണ്ടിയെ കുണ്ടിയന്നല്ലാതെ ,
എന്തു പറയാനാ കൂട്ടുകാരെ.
നാണക്കേടെന്തൊക്കെ ഉണ്ടായാലും
താളത്തിന് തുള്ളാൻ അച്ചനുണ്ടേ
നാണംകെട്ട പണി കാണിച്ചാലും
താളത്തിന് തുള്ളാൻ അമ്മയുണ്ടേ

ഓണവും, റംസാനും എന്തന്നറിയില്ല
കൃഷ്ണനും,കൃസ്തുവും ആരെന്ന്നറിയില്ലാ
നാടിന്റെ രുചിയും മണവും അറിയില്ലാ
തുംബയും,തെച്ചിയും പൂവുകളും,
ഓണനാളിൽ വരും മാവേലിമന്നനും
നിങ്ങൾക്കറിയുമോ കൂട്ടുകാരെ
നമ്മുടെ നാടിന്റെ പൈത്രുകത്തെ
വെള്ളക്കാർക്കെഴുതി കൊടുക്കരുതേ ...

അറിയുക അറിയുക മലയാളമണ്ണിനെ
അറിയുക മഹിമയും സംസ്ക്കാരവും