പിറവിയെടുക്കുന്നു അമ്മയിൽ നിന്നെന്നും
കരണ കാരനായി അച്ഛനരികത്ത്
ജീവനെടുക്കുവാൻ നീയെന്ന സത്വം
മരണമാസന്നമാകുന്ന നേരത്ത്
വീണ്ടുമെത്തുന്നു അമ്മയിലേയ്ക്കെന്നും.
തിരികെയെത്തുവാൻ വീണ്ടും കൊതിച്ചനാൾ
അരികിലെത്തുമാ,മന്തകൻ നിൻ മകൻ
കരയുവാൻ ത്രാണിയില്ലാത്തനേരത്ത്
അടരുവാൻ മാത്രമാണന്നു നിൻ വിധി
ചെയ്ത പാപങ്ങളൊക്കെയും തീർക്കുവാൻ
പുണ്യ തീർത്ഥങ്ങൾ തേടി നീ യാത്രയായി
മുന്നിലെത്തിയ ദൈവത്തെ അന്നു നീ
കണ്ട ഭാവം നടിക്കാതെ പോയി
ജീവനില്ലാത്ത ദേഹിക്കൊരൂണുമായി
പുണ്യ തീർത്ഥങ്ങൾ തേടി നടന്നു നീ
കണ്ട ദൈവത്തെ തെരുവിലെറിഞ്ഞവൻ
പട്ടുമെത്തയും ശയ്യയായി വെച്ചന്നു
പട്ടു കോണകം കെട്ടിയുറങ്ങി.
ഹേ..മനുഷ്യാ..............
പെറ്റ വയറുകൾ അലയുന്നു ഭൂമിയിൽ
ജീവനില്ലാത്തൊരു ദേഹിയെ ഊട്ടാതേ..
ജീവനുള്ളൊരു ദേഹിക്കു നീ ഇന്നു
ദർഭയില്ലാത്ത കൈകളാലൂട്ടുകാ.
നിന്നെയൊന്നൂട്ടുവാൻ,
നിന്നെയുറക്കുവാൻ,
അമ്മയിരുന്നില്ലേ കൂടേ....
എന്നുമൊരമ്മയിരുന്നില്ലേ കൂടേ...
Liju Vazhappally
No comments:
Post a Comment