Saturday, 13 June 2015

2006 ലെ ഒരോർമ്മക്കുറിപ്പ്.


അന്നു ഞാൻ എറണാകുളത്ത് വർക്ക് ചെയ്യുകയായിരുന്നു.വീട് കോട്ടയത്തായതുകൊണ്ട് ദിവസവും പോയി വരുവാൻ ബുദ്ധിമുട്ടായിരുന്നു.അത് കൊണ്ട് ഓഫീസിന്റെയടുത്ത് ഒരു വീട്ടിൽ വാടകയ്ക്ക് താമസിച്ചു. പെയിൻഗെസ്റ്റ് എന്നു പറയാം കാരണം ആ വീട്ടിൽ ഞാൻ കൂടാതെ ഹൗസ് ഓണറും കുടുംബവും ഉണ്ടായിരുന്നു . കുടുംബം എന്ന് പറയുമ്പോൾ അമ്മച്ചി,അമ്മച്ചിയുടെ മകൻ,മകന്റെ ഭാര്യ പിന്നെ അവരുടെ ഒരു മകനും.
(കൊച്ചു കുട്ടിയാണ്) അവന്എന്നെ വല്ല്യ ഇഷ്ട്ടമായിരുന്നു.എന്ന് വെച്ച് മറ്റുള്ളവർക്ക് എന്നെ ഇഷ്ട്ടമല്ലാ
എന്നല്ലാ സാധാരണ കുട്ടികൾ അങ്ങനെയാണല്ലോ.

ഹോട്ടേൽ ഭക്ഷണം ഇഷ്ട്ടമില്ലാത്തതുകൊണ്ട് ഞാൻ ഭക്ഷണം ഉണ്ടാക്കി കഴികുകയായിരുന്നു.ആ വീട്ടിലെ
ഗൃഹനാഥൻ ഭക്ഷണപ്രിയനും,അരസികനും സർവോപരി ഒരു കുഴി മടിയനും ആയിരുന്നു.എറണാകുളം ഒരു
മെട്രോ സിറ്റി ആയിട്ടും,കാലത്തിന്റെ പരിഷ്ക്കാരങ്ങൾ എല്ലാ വീടുകളിലും വന്നിട്ടും ഈ വീട്ടിലെ ടീവിയിൽ ദൂരദർശൻ ചാനലൽ മാത്രമേ.. ഉണ്ടായിരുന്നൊള്ളൂ.. കൂടാതെ ഒരു പൊട്ട ടേപ്പ് റിക്കാടും.ഇരുപത് സെന്ററു
സ്ഥലം.അതിൽ അത്യാവശ്യം വലുപ്പമുള്ള ഒരു വീട്.ഞാൻ പറഞ്ഞു വന്നത് വീട്ടിലെ ഓരോ മുറിയും വാടകയ്ക്ക് കൊടുത്താണ് ആശാന്റെ ജീവിതം പിന്നെ സയിടായിടു റിയൽ എസ്സ്റ്റെറ്റും പരിപാടിയൊക്കെയുണ്ട്.രസം അതല്ലാ ലോകത്തിന്റെ ഏതു മൂലക്കാണെങ്കിലും ആശാൻ സീരിയലിന്റെ സമയം ആകുമ്പോൾ വീട്ടിലെത്തും. അതു പോലെ പ്രാഥനാ സമയത്തും.ആ ഒരു കാര്യത്തിൽ ആളിനോട് എനിക്കൊരല്പ്പം സ്നേഹം ഉണ്ട്. പക്ഷെ ഭക്തി ഒരല്പ്പം കൂടുതലാണോ...എന്നൊരു സംശയം ഉണ്ട്. കാരണം പ്രാർഥിക്കുന്ന സമയത്ത് എല്ലാ മുറിയിലും വന്നു മെഴുകുതിരി കത്തിക്കും.അതെനിക്കൊരു ബുദ്ധിമുട്ടാണ് പ്രാർഥിക്കുന്ന മുറിയിൽ മാത്രം മെഴുകുതിരി കത്തിച്ചാൽ പോരെ.

ദൂരദർശനിൽ സീരിയല് കുറവായത് നന്നായി ഇല്ലെങ്കിൽ ആശാൻ നേരം വെളുക്കുന്നത്  വരെ സീരിയലും  കണ്ടിരുന്നേനേ... പറയാൻ കാരണം ടിവി വച്ചിരിക്കുന്ന ഹാളിന്റെ ഇപ്പുറത്താണ് എന്റെ മുറി.ഞാൻ രാവിലെ ഓഫീസിൽ പോയാൽ പിന്നെവരുന്നത്‌ ഒരേഴുമണിയാകും.വെളുപ്പിനെ അഞ്ചു മണിക്ക് എഴുന്നേൽക്കും.
രാവിലെ കഴിക്കാനുള്ളതും,ഉച്ചക്ക് കഴിക്കാനുള്ളതും റെഡിയാക്കും.രാവിലെ പോകും,രാത്രി വരും.ഇതാണ് എന്റെ ഒരു ദിവസം.എറണാകുളത്താണ് എന്ന് പറഞ്ഞിട്ട് കാര്യമില്ലാ.എറണാകുളം ഞാനൊന്ന് നേരെ ചൊവ്വേ കണ്ടിട്ടില്ലാ.ഒരു ഞായറാഴ്ച് കിട്ടിയാൽ തുണിയലക്കും,ചോറു വെയ്പ്പും, ഇസ്തിരിയിടലും ഉറക്കവും കഴിയുമ്പോൾ വൈകുന്നേരമാകും.പിന്നെ അവിടെ അടുത്തൊരു വായനശാലയുണ്ട്.അവിടെയിരുന്ന് സമയം പോകും.അങ്ങനെ മാസങ്ങൾ കടന്നു പോയി .

ഒരു ദിവസം നേരെ എതിർവശത്തുള്ള വീട്ടിൽ പുതിയ താമസക്കാരെത്തി.എന്നെ പോലെ തന്നെ വാടകക്കാരാണ്.   അമ്മയും രണ്ടു കുട്ടികളും.അതിൽ പെണ്‍കുട്ടിക്ക് ഒരു ഇരുപത് വയസ്സ് കാണും,പയ്യനൊരു പത്തു വയസ്സും.നല്ല സഹകരണം പെരുമാറ്റം.ആ കോളനിയിലുള്ള എല്ലാവരുമായി ഇവർ പെട്ടന്നടുത്തു.നമ്മുടെ വീട്ടിലെ ഗൃഹനാഥൻ ഒരു പരദൂഷണക്കാരനായത് കൊണ്ട് ഇവരുടെ കാര്യങ്ങൾ മുഴുവൻ ആരോടോ ചോദിച്ചറിഞ്ഞ് ആളെന്നോട് പറഞ്ഞു.പെണ്‍കുട്ടിയുടെ അമ്മ  പ്രണയിച്ച് കെട്ടിയതാണ്.കെട്ടിയവൻ മുസ്ലീമാണ്.അവര് ഹിന്ദുവാണ്. കെട്ടിയവൻ ഉപേഷിച്ചു പോയതാണ് എന്നൊകെ.അതെന്തെങ്കിലുമാകട്ടെ.അതൊന്നും നമ്മളെ സമ്പന്ധിക്കുന്ന കാര്യമല്ല.ഞാൻ പതിവുപോലെ ഓഫീസിൽ പോയി.

ദിവസങ്ങൾ  കടന്ന് പോയി.അടുത്ത വീട്ടിൽ ഒരു പെണ്‍കുട്ടിയുണ്ടെന്ന് ഞാൻ നേരത്തേ സൂചിപ്പിച്ചല്ലോ.നമ്മൾ ആണുങ്ങൾ പെണ്ണന്ന് എഴുതിക്കാണിച്ചാൽ കുറഞ്ഞ പക്ഷം ഒന്ന് നോക്കാതിരിക്കില്ലാ.ഞാനും ഒന്ന് രണ്ട് വട്ടം നോക്കിയിട്ടുണ്ട്.ആ നോട്ടത്തിന്‌ വേറെ ഉദേശമൊന്നും ഇല്ല കേട്ടോ.. ഒരു നോട്ടം അത്രയേ ഉള്ളൂ... ഇനി അവളെ കുറിച്ച് പറഞ്ഞാൽ.അവൾ സുന്ദരിയാണ്‌,സുമുഖിയാണ്,നല്ലൊരു പാട്ടുകാരിയുമാണ്.ഞാൻ കിടക്കുന്ന മുറിയിൾ നിന്നും പുറത്തേക്കിറങ്ങാൻ ഒരു വാതിലുണ്ട്.ആ വാതിലിൽ നിന്ന് നോക്കിയാൽ അവളുടെ വീട് കാണാം.വീടിന്റെ മട്ടുപ്പാവിൽ നിന്ന് ചെടികളിൽ വെളളം നനച്ചു കൊണ്ട് അവൾ പാട്ടു പാടും.ഓളാ.. പാട്ടു പാടുമ്പോൾ.എവിടുന്നോ ഒരു കാറ്റ് വരും.ആ കാറ്റിൽ ഓളുടെ തലയിൽ ഇട്ടിരിക്കുന്ന തട്ടമൊന്ന് ചെറുതായി ആടിയുലയും അപ്പോ... എന്റെ  പൊന്നു സാറെ... നമ്മുടെ ഹൗസ് ഓണർ വന്നിട്ട് പറയും ലിജു.. വാതിലടച്ച് അകത്ത് കയറൂ...

ഇതെല്ലാ ദിവസത്തെയും കാഴ്ച്ചയാണ് .പെണ്‍കുട്ടിയുടെ അമ്മ ഹിന്ദുവും അച്ഛൻ മുസ്ളീമുമാണന്ന് നേരത്തേ..
നമ്മുടെ ഹൗസ് ഓണർ കണ്ട് പിടിച്ച കാര്യം ഞാൻ പറഞ്ഞല്ലോ.അമ്മയും അനിയനും ഹൈന്ദവ
ആ ചാരങ്ങളുമായി മുന്നോട്ട് പോകുന്നു.മകൾ മുസ്ളീങ്ങളുടെ ആചാരങ്ങളുമായി  മുന്നോട്ട് പോകുന്നു.     അതാണ് അവൾ തട്ടമിട്ട് നടക്കുന്നത്.ദിവസങ്ങൾ അങ്ങനെ പിന്നെയും പോയി.പെണ്‍കുട്ടി മട്ടുപ്പാവിലെ പാട്ട്  നിർത്തി താഴെയിറങ്ങി പാടാൻ തുടങ്ങി.പിന്നെ എന്നും രാവിലെ മുറ്റമടിച്ച് കൊണ്ട് പാടാൻ തുടങ്ങി.കാള വാല് പൊക്കുമ്പോഴേ..നമ്മൾക്കറിയാം എന്തിനാണന്ന്.പക്ഷെ ഇവിടെ കാളയല്ലാ പശുവാണ് വാല് പൊക്കിയത്.
നമ്മുടെ ഹൗസ് ഓണറിന്  ഇതൊന്നും അങ്ങോട്ട് ദഹിക്കുന്നില്ല കേട്ടോ...അവള് പാടാൻ തുടങ്ങുബോൾ മടിയൻ പൊട്ട ടേപ്പ് ഓണ്‍ ചെയ്യും.കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ പതിയെ അവളെ ഇഷ്ട്ടമില്ലാത്ത പോലെ പെരുമാറാൻ തുടങ്ങി.അപ്പോൾ നിങ്ങൾ വിചാരിക്കും ഞാനൊരു പുണ്യാളനാണന്ന് .ഒരു പെണ്ണിനെ സ്നേഹിച്ച്  അത് വീട്ടുകാരറിഞ്ഞ് അവളെ വേറൊരുത്തൻ വന്നു കെട്ടി കൊണ്ടു പോയിട്ട് അധികനാളാകാതെ അതിന്റെ വിഷമത്തിൽ ഞാൻ ഇവിടെ കഴിയുമ്പോൾ...  ദേ.. വീണ്ടും വരുന്നു അടുത്തത്.

സത്യം പറയാമല്ലോ അതാണ് ഞാൻ ഒഴിവാക്കിയത്.പതിയെ പതിയെ അതവൾക്കും  മനസിലായി തുടങ്ങി.
പെണ്ണ് ഡിഗ്രി കഴിഞ്ഞതാണ്.ഒരു ചെറിയ ജോലിയുമുണ്ട്‌.ഇടക്ക്‌വഴിയിൽ വച്ച് കാണും.ഒരു ചിരിയിലൊതുക്കി ഞാൻ നടന്നു പോകും.അങ്ങനെ ദിവസങ്ങൾ പിന്നെയും പോയി.പെണ്ണിന്റെ വീട്ടിൽ അവരുടെ ഹൗസ് ഓണർ ഇടക്ക്‌ ചെന്ന്കാര്യങ്ങൾ അന്വഷിക്കാറുണ്ട്.ഇദ്ദേഹം ഒരു ബിസിനസ്മാൻ ആണ്.അത്യാവശ്യം ക്യാഷ് ടീമാണ്. പെണ്‍കുട്ടിക്ക് ഇദ്ദേഹം ഇദ്ദേഹത്തിന്റെ ഓഫീൽ ഒരു ജോലി കൊടുത്തു.എന്നിട്ട് എന്നും വൈകുന്നേരം വീട്ടിൽ കൊണ്ട് വിടാറുണ്ട്. അങ്ങനെ അദ്ദേഹം ആ വീട്ടിൽ ഒരു നിത്യയ സന്ദർശകനായി.എല്ലാ ഞായറാഴച്കളിലും ഇദ്ദേഹം വീട്ടിൽ വരും.ഇവരെല്ലാം ചേർന്ന് പുറത്തു പോയി ഒരു സിനിമയൊക്കെ  കണ്ട്  വലിയ ഹോട്ടേലിൽ  കയറി ആഹാരം കഴിച്ചു തിരിച്ചു വരും.പിറ്റേ ദിവസം ആ വിശേഷങ്ങൾ.എന്റെ ഹൗസ് ഓണറിന്റെ ഭാര്യയുമായി പെണ്ണിന്റെ അമ്മ പങ്ക് വെയ്ക്കാറുണ്ട്‌  അത് നമ്മുടെ ഓണർ എന്നോട് വന്നു പറയും.
പെണ്ണിന്റെ ഹൗസ് ഓണറിന്, ഭാര്യയും നമ്മുടെ നായികയുടെ പ്രായമുള്ള ഒരു കുട്ടിയും ഉണ്ട്. ഇദ്ദേഹവും ഒരു മുസല്മാനാണ്.

അങ്ങനെ ദിവസങ്ങൾ പിന്നെയും പോയി.ഇപ്പോൾ പെണ്ണ് എന്നെ നോക്കി ചിരിക്കാറില്ലാ, പാട്ടും പാടാറില്ലാ.നോക്കണേ കാര്യങ്ങൾ പോകുന്ന പോക്ക്.ഇദ്ദേഹത്തിന്റെ വരവും പോകും നാട്ടുകാർക്ക്  സംസാരവിഷയമായി .ഭർത്താവില്ലാത്ത സ്ത്രീയല്ലേ,കെട്ടിക്കാൻ പ്രായമായ ഒരു പെണ്ണില്ലേ.വിഷയം പെണ്ണിന്റെ അമ്മയുടെ ചെവിയിലുമെത്തി.അവർക്ക് കാര്യം മനസിലായി എന്ന് തോന്നുന്നു. ഇപ്പോൾ അമ്മയും മകനും കറങ്ങാൻ പോകാറില്ലാ.മറിച്ച് മകളുടെ കറക്കം ഓരോ ദിവസവും കഴിയുന്തോറും കൂടി കൂടി വന്നു. അമ്മ ഇക്കാര്യം പറഞ്ഞ് മകളുമായി വഴക്കായി.രണ്ടു പേരും മിണ്ടാതെയുമായി.എന്റെ ഹൗസ് ഓണറിന്റെ ഭാര്യ ഒരു ദിവസം പെണ്‍കുട്ടിയോട് ചോദിച്ചു .എന്താ കുട്ടി ഇതൊക്കെ മോശമല്ലേ.പെണ്‍കുട്ടി ഒറ്റവാക്കിൽ മറുപടി പറഞ്ഞു ഞങ്ങൾ സ്നേഹത്തിലാണ്.കാര്യം പെണ്ണിന്റെ അമ്മയുടെ ചെവിയിലുമെത്തി.ഇനി നീ ഈ വീടിന്റെ പടിക്ക് പുറത്തിറങ്ങരുത്.അമ്മയുടെ കർശനമായ താക്കീത് .അന്നു രാത്രിയിൽ പെണ്ണിന്റെ അമ്മയുടെ നിലവിളി കേട്ടു ഞങ്ങൾ ഓടി അവരുടെ വീട്ടിൽ ചെന്നു.പെണ്ണു ബോധമില്ലാതെ കിടക്കുന്നു അടുത്ത് കുറച്ച് ഗുളികകളും പിന്നെ ഒരു കുപ്പിയും.വിഷം കഴിച്ചതാകാം, ഉറക്കഗുളിക കൂടുതൽ കഴിച്ചതാകാം വന്നവർ പലതും പറഞ്ഞു. പെണ്ണിനെ പൊക്കി വണ്ടിയിൽ ഇട്ടു.പെണ്ണിന്റെ അമ്മയും അനിയനും ഹൗസ് ഓണറും ഭാര്യയും ഞാനും നേരെ ഹോസ്പിറ്റലിലേയ്ക്ക്.പാതി വഴിയിൽ വെച്ച്  പെണ്ണ്  ചാടിയെഴുന്നേറ്റു.എനിക്ക് ഹോസ്പിറ്റലിൽ പോകണ്ടേ.... നിലവിളി തുടങ്ങി.വണ്ടി ഹോസ്പിറ്റലിൽ എത്തി കുട്ടിയെ അഡ്മിറ്റു ചെയ്തു .ഡോക്ടർ ഒരു ഫുൾ ചെക്കപ്പിന് എഴുതികൊടുത്തു.പെണ്ണിന് ആകപ്പാടെ വെപ്രാളവും പരവേശവും.പെണ്‍ബുദ്ധി പിന്ബുദ്ധി എന്നല്ലേ.അവള് വിഷവും കഴിച്ചില്ലാ ഉറക്കഗുളികയും കഴിച്ചില്ലാ.ഒരു നമ്പരിട്ടതാ ...അവള്  തന്നെ ഇക്കാര്യം നമ്മുടെ ഹൗസ് ഓണറിന്റെ ഭാര്യയോട് പറഞ്ഞു.ഹോസ്പിട്ടലിലെ ബില്ല് അടച്ചു നേരേ വീട്ടിലേക്ക്.പിറ്റേ ദിവസം നാട്ടുകാർക് ചിരിക്കാനൊരു കാര്യമായി.

അങ്ങനെയൊരു ദിവസം പെണ്ണിന്റെ അമ്മ എന്തോ ആവശ്യത്തിന് പുറത്തേക്കു പോയി.പോകുന്നതിനു മുന്പ് മകനോട്‌ പറഞ്ഞു.ചേച്ചിയെ നോക്കിക്കോണം എങ്ങും പോകരുതേ..അന്നൊരു ഞായറാഴ്ച്ചയായിരുന്നു.അന്ന്  ഞാൻ പതിവു പോലെ എല്ലാ പരിപാടികളും കഴിഞ്ഞ്  ഒരു ഉച്ചയുറക്കത്തിനായി കിടന്നു. ഉറങ്ങിയെഴുന്നേറ്റ ഞാൻ കണ്ടത്.നമ്മുടെ നായികയുടെ വീട് മുഴുവൻ ആളുകൾ കൂടിനില്കുന്നു ഈശ്വരാ.. ഈ പെണ്ണു ശരിക്കും പണിപറ്റിച്ചോ.ഞാൻ ഓടിച്ചെന്നപ്പോൾ വീടിനോട് ചേർന്ന മതിലേൽ, ചാരിവെച്ചിരിക്കുന്ന ഒരു ഉണങ്ങിയ ഓല മടലിനെ നോക്കി കുറച്ച്  പേർ നിന്ന് ചിരിച്ചു നില്കുന്നു.കുറച്ച് പേർ ദുഖിച്ചു നില്കുന്നു.കാര്യം കേട്ടപ്പോൾ ഞാൻ ദേ ഇങ്ങനെ നിന്നു.പെണ്ണിനെ വിശ്വാത്തമില്ലാത്തതുകൊണ്ട് അമ്മ ഗയ്റ്റ് പുറത്തൂന്നു പൂട്ടിയിട്ടാണ് പോയത്.അനിയൻ ചെക്കൻ ഉച്ചയ്ക്കു കിടന്നുറങ്ങിപോയി.ഈ സമയത്ത് നമ്മുടെ നായിക നായകൻ
വാങ്ങി കൊടുത്ത രണ്ട് മൂന്ന് ചുരിദാറുമെടുത്ത് മതിലും ചാടിപോയി.പഴയ ആളുകൾ പറയുന്നതെത്ര   ശരിയാണ്.അമ്മ വേലിചാടിയാൽ മകള് മതില് ചാടും.

ഇതു വായിക്കുന്ന എന്റെ എല്ലാ നല്ല കൂട്ടുകാരും ഒരു കാര്യം മനസ്സിലാക്കണം. ഈ പെണ്‍കുട്ടിയുടെ അമ്മ വീട്ടുകാരെ ഉപേക്ഷിച്ച് പ്രണയിച്ച ആളുടെ കൂടെ ഇറങ്ങി പോയി.അന്ന് അവരുടെ മാതാപിതാക്കൾ എത്ര മാത്രം വേദനിച്ചു കാണും. ഇന്നു സ്വന്തം മകൾ അങ്ങനെ ചെയ്തപ്പോൾ അവർ അതു മനസിലാക്കുന്നു. മാതാപിതാക്കൾക്ക്‌ സ്വന്തം മക്കളേ.. ഉപദേശിക്കാനുള്ള അധികാരം ഉണ്ട്.പക്ഷെ ഉപദേശിക്കുന്നവരുടെ ഭാഗം ആദ്യം കററ്റായിരിക്കണം.ഇല്ലെങ്കിൽ തിരിച്ചു വരുന്ന ചോദ്യത്തിന് മറുപടി കൊടുക്കാനാവാതെ നോക്കി നിൽക്കാനേ കഴിയൂ .ഇവിടെ അതാണ് സംഭവിച്ചത്.

N.B: " ഒരു കുടുംബത്തെ, ഒരു പ്രണയം കൊണ്ട് അനാഥമക്കരുത്"

by
Liju vazhappally
   

No comments:

Post a Comment