വലിച്ചെറിയല്ലെ നീ കുഴിവെട്ടിമൂടല്ലേ...
കടിച്ച് കീറും ചെന്നായ്ക്കളെന്നെ.
അഴുകി നാറിയൊലിച്ചിടാൻ കുപ്പയും
പിടയുവാനീ..തെരുവുകൾ ബാക്കിയായി .
വിഴുപ്പ് ഭാണ്ഡമിന്നഴിച്ച് നിന്നിടാം..
അറച്ച് നീ യെന്നെ പടിയടയ്ക്കല്ലേ..
ഒഴിഞ്ഞ വയറുമായി ദൂര മിന്നെത്രയോ...
തളർന്നുറങ്ങുവാൻ തെരുവുകൾ മാത്രമായി.
ജനനത്തിനൊരു കുപ്പി മരണത്തിനൊരു കുപ്പി,
ജനിച്ചതോ..കുപ്പിക്കോ..നിനച്ച് പോയി ഞാനിന്ന്.
കുളിരുകോരുന്നൊരു ചില്ല്മുറികളിൽ,
അല്പ്പസുഖത്തിനായി എത്രയോ..രാവുകൾ.
ഓരോ പുകയിലും എരിഞ്ഞ് തീരാനായി
ഓരോ .. പുകയ്ക്കും നീ നീക്കിവെച്ചു.
നാണം മറയ്ക്കാനുള്ള തുണികളെ,
പൊന്നിൻ വിലയ്ക്ക് നീ വാങ്ങിയിട്ടു.
കത്തും വയറുമായി എത്രയോ ജന്മങ്ങൾ
കൈനീട്ടിയെത്തുന്ന നേരത്ത് നീയന്ന്,
മുട്ടിയ വാതിലുകൾ കൊട്ടിയടച്ചിട്ട്,
നീട്ടിയ കൈകളോ... തട്ടിമാറ്റി.
മാടി വിളിക്കുന്നു, മാളിക മുറ്റത്ത്
പാലൂട്ടുവാനാശുനകനേ..കൊച്ചമ്മ.
വിശപ്പറിയാത്ത നിൻ മക്കളേ ഊട്ടുവാൻ
നാളേയ്ക്ക് വേണ്ടി നീ ഓടി നടക്കുന്നു.
ഓരോ ദിനവും ഓരോരോ ശകടങ്ങൾ,
നിന്നെ രമിക്കുവാനാ... സുഗന്ധം.
അഴിഞ്ഞാടി നടന്നൊരീ ജീവിത യാത്രയിൽ
ഒന്നു തിരിഞ്ഞൊന്ന് നോക്കിയെങ്കിൽ...
ഒരു നേരമെങ്കിലും അന്നം തരാം...
അറിവില്ലാ.. പൈതലിൻ വിശപ്പടക്കാൻ....
by
Liju
vazhappally
No comments:
Post a Comment