Wednesday, 10 June 2015

ഞാൻ കണ്ട കുടിയമ്മാരുടെ ജീവിതത്തിൽ നിന്നും ദുഃഖത്തിൽ ചാലിച്ച് വാറ്റിയെടുത്ത ഒരു കവിത. " കുടിയൻ "

അന്നും വഴിവക്കിൽ അച്ഛനെ കാത്ത് ഞാൻ,
ഉണ്ണാതുറങ്ങാതെ നിന്നു.
വഴിവക്കിൽ ഉണ്ണാതുറങ്ങാതെ നിന്നു.
അന്തിക്കൊരൂണുമായി മങ്ങിയ വെട്ടത്തിൽ,
ഉണ്ണാതുറങ്ങാതിരുന്നു.അമ്മയും
ഉണ്ണാതുറങ്ങാതിരുന്നു.

കത്തുന്ന ചൂട്ടിൻ വെളിച്ചത്തിൽ ഞാനെൻറെ,
യച്ഛനെ കണ്ടങ്ങു ദൂരെ.
എന്റെ അച്ഛനെ കണ്ടങ്ങ് ദൂരെ.
ചുണ്ടിലെരിയുമാ ബീടിക്കു കൂട്ടുമായി,
കൈയിലൊരു പൊതി കൂടേ..
അച്ഛന്റെ കൈയിലൊരു പൊതി കൂടേ..

നാട് വിറപ്പിച്ചും നാലാളെ കൂട്ടിയും,
നാലു കാലേലെന്റെ,യച്ഛൻ. എന്നും
നാലു കാലേലെന്റെ,യച്ഛൻ.
അന്തിക്കൊരു കുടം, കള്ള് കുടിച്ചില്ലേൽ
അച്ഛനുറങ്ങില്ല വീട്ടിൽ.
കുടിച്ചാലോ ഞങ്ങളുറങ്ങില്ല വീട്ടിൽ.

നാവ് കുഴഞ്ഞൊരു പാട്ടുകൾ പാടിയും,
ആടിയും ചാടിയും വന്നു അച്ഛൻ.
ഒറ്റയ്ക്കു നില്ക്കുന്ന വാഴക്കന്നേ..നിന്നെ
ഒറ്റച്ചവിട്ടിന് കൊല്ലുമെന്നായി.
വെയ്ക്കുന്ന ചോറും കറികളും ദൂരെ,
തട്ടിതെറുപ്പിക്കുമെന്നും.
അമ്മയെ തല്ലിപ്പറപ്പിക്കുമെന്നും.

അന്തിക്കു മോന്താന് കാശില്ലേലും,
അമ്മയ്ക്കു കോളാണേ..അന്നുമെന്നും.
നല്ലൊരോണത്തിനും,ഓരോ വിഷുവിനും
ചോറും കറികളും മുറ്റത്താണേ..,
കൂട്ടിനായി കുറേ പൊട്ടിയ ചട്ടിയും,
പൊട്ടക്കലങ്ങളും  കുപ്പിയുണ്ടേ ..
അന്നും പതിവുപോൽ കപ്പ കിഴങ്ങിനായി,
പടവരബത്തേയ്ക്കോടി ഞാനും.

ഇന്നെന്റെയച്ഛന്  കൂട്ടില്ലാ കൂട്ടുകാർ,  
പാട്ടില്ല പാടുവാൻ കള്ള് മില്ലാ..
നീട്ടിപ്പുക തുപ്പി മീശ പിരിക്കുവാൻ,
മുണ്ടൊന്നുടുക്കുവാൻ ത്രാണിയില്ലാ..
ആരോ വലിച്ചിട്ട ബീടിക്കെട്ടെന്ന പോൽ
ആരാരും നോക്കാത്ത  കോലമായി.



Liju
vazhappally

No comments:

Post a Comment