ഡിസംബറിലെ ഒരു തണുത്ത രാവ്.ദൈവത്തിന്റെ തിരുപ്പിറവിയെ അനുസ്മരിക്കുന്ന ഒരു ക്രിസ്തുമസ് തലേന്ന്എല്ലാ ദേവാലയങ്ങളും,ഗൃഹങ്ങളും,തെരുവുകളും ക്രിസ്തുമസിനെ ഉദ്ഘോഷിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.എങ്ങും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ.താരകങ്ങൾ,പുൽകൂടുകൾ,
വർണ്ണ വിതാനങ്ങൾ ശബ്ദ കാഹളങ്ങൾ എല്ലായിടത്തും വിസ്മയിപ്പിക്കുന്ന കാഴ്ച്ചകൾ മാത്രം.
ഈ തവണ നേരത്തേ തന്നെ ക്രിസ്മസ് ട്രീയും പുൽക്കൂടും നക്ഷത്രവും ഒക്കെയൊരുക്കി, ഈ ക്രിസ്തുമസ് നാളുകൾ കൂടുതൽ സന്തോഷത്തോടെ ആഘോഷിക്കുവാൻ കാത്തിരുന്ന ഒരു കുടുംബം.പക്ഷെ അവരുടെ സന്തോഷം അധിക നാൾ നീണ്ടുനിന്നില്ലാ.ഒരു കുഞ്ഞിക്കാൽ കാണാൻ ആഗ്രഹമില്ലാത്ത ദമ്പതികളുണ്ടോ,തന്റെ പേരക്കുട്ടികളെ ലാളിക്കാൻ ആഗ്രഹമില്ലാത്ത അച്ഛനമ്മമാരുണ്ടോ,കഴിഞ്ഞ രണ്ടു പ്രാവശ്യവും ദൈവം ഈ
കുടുംബത്തോട് കരുണ കാണിച്ചില്ലാ.ഇത്തവണയും അതുപോലെ തന്നെ തോമസുകുട്ടിയ്ക്കും മേരിയ്ക്കും ഉണ്ടായ കുട്ടി ചാപിള്ളയായിരുന്നു.
പേര് കേട്ട തറവാട് ഇട്ടുമൂടാനുള്ള സ്വത്തുക്കൾ,അപ്പനപ്പൂപ്പമ്മാരായിട്ടും അപ്പനായിട്ടും മകനായിട്ടും സമ്പാദി- ച്ചിട്ടുണ്ട്.ചെയ്യാത്ത ചികിത്സകളില്ലാ.എടുക്കാത്ത നോമ്പ്കളില്ലാ.. ദൈവം എന്തിനാണ് ഇത്രയും ക്രൂരത നമ്മളോട്
നമ്മളോട് കാണിക്കുന്നത് മിഖായേലും ഭാര്യ ത്രേസ്യാക്കൊച്ചും കരഞ്ഞു പ്രാർതഥിക്കാത്ത ദിവസങ്ങളില്ലാ.
ഇവരുടെ മകനാണ് തോമസുകുട്ടി.തോമസുകുട്ടിയുടെ ഭാര്യ മേരി.തോമസുകുട്ടി ഡോക്ടറാണ് പക്ഷെ
ഡോക്ടറിലും മുകളിലല്ലേ.. ദൈവത്തിന്റെ സ്ഥാനം.തോമസുകുട്ടി അമേരിക്കയിൽ നിന്നാണ്
ഡോക്ടറേറ്റെടുത്തത്.നാട്ടിൽ സ്വന്തമായിട്ടൊരു ഹോസ്പ്പിറ്റലുമുണ്ട്.കാശിന്റെ കാര്യത്തിൽ അച്ഛനും മകനും
യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാറില്ലാ.അത് പണമുള്ളവരോടായാലും ഇല്ലാത്തവരോടായാലും.
കുട്ടികളുണ്ടാകാത്തത് പാവങ്ങളുടെ ശാപമായിരിക്കും ത്രേസ്യാക്കൊച്ചും മേരിയും ഇടയ്ക്കിത് പറയാറുണ്ട്.
ഈ പറയുന്നതൊന്നും അപ്പനും മകനും ആദ്യമൊക്കെ വക വെയ്ക്കാറില്ലായിരുന്നു. ഇപ്പോൾ
മനസിലായിത്തുടങ്ങിയിരിക്കുന്നു.കാരണം മെഡിക്കലെത്തിക്സിനേക്കാൾ വലുതാണല്ലോ ദൈവാനുഗ്രഹം.
ഇന്ന് ഹോസ്പ്പിറ്റലിൽ നിന്ന് മേരിയെ ഡിസ്ചാർജ് ചെയ്യുന്ന ദിവസം.രണ്ടുപേരും പുറത്തിറങ്ങി-
കാറിനടുത്തേയ്ക്കു നടന്നു.ഡോക്ടർ തോമസ്.പുറകിൽ നിന്നൊരു വിളി.അവർ തിരിഞ്ഞ് നോക്കി.അത് ഡോക്ടർ ഐസക്കായിരുന്നു.എന്താ ഡോക്ടർ.തോമസ് അടുത്തേയ്ക്ക് ചെന്നു.ഹേയ് നതിംഗ്.സീരിയസ്
മാറ്ററല്ലാ.ഒരു ഹസ്ബണ്ട് ആൻഡ് വൈഫ് പ്രഗ്നൻസി അവോഡ് ചെയ്യാൻ എത്തിയിട്ടുണ്ട്. അവർക്ക് ഇപ്പോൾ കുട്ടികൾ വേണ്ടാന്ന്.സാധാരണ ഡോക്ടർ റീനയാണ് ഇത്തരം കേസുകൾ അറ്റംപ്റ്റ് ചെയ്യുന്നത്.റീന ഇന്ന്
ഡ്യൂട്ടിയിലില്ലാ അതു കൊണ്ട് ഡോക്ടറിനോടൊന്ന് ചോദിച്ചിട്ടാകാമെന്ന് കരുതി.നോ..നോ ഐസക്ക് ഇനി ഇത്തരം കേസുകൾ ഇവിടെ എടുക്കരുത് ഇറ്റ്സ് മൈ ഓഡെർ.തോമസിന്റെ മുഖം ദേഷ്യവും സങ്കടവും കൊണ്ട് ചുമന്നു.അദേഹം പരിസരബോധം നഷ്ട്ടപ്പെട്ട് എന്തൊക്കെയോ പറഞ്ഞു.ഓക്കേ..ഓക്കേ ഡോക്ടർ റിലാക്സ് റിലാക്സ്.ഐസക്ക് അദേഹത്തെ സമാധാനിപ്പിച്ചു.തോമസ് കാറിനടുത്തേയ്ക്ക്നടന്നു.ഡോക്ടർ തോമസ്. വീണ്ടും വിളിച്ചിട്ട് ഐസക്ക് തോമസിന്റെ അടുത്തേയ്ക്ക് വന്നു.ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ
ഐസക്ക് കൈപിടിച്ചൊരു ഷെയ്ക്ക് ഹാൻഡ് കൊടുത്തു.മുഖത്ത് ചെറിയൊരു ചിരി വരുത്തി തോമസും ഒന്ന് വിഷ് ചെയ്തു.ഹാപ്പി ക്രിസ്മസ്.
അവർ വീട്ടിലേയ്ക്ക് യാത്ര തിരിച്ചു.നേരമൊരുപാടിരുട്ടിയിരിക്കുന്നു പുറത്തു നടക്കുന്നതൊന്നും അവർ ശ്രദ്ധി - ക്കുന്നതേയില്ലാ.ചെയ്ത തെറ്റുകൾ ദൈവത്തിനോടേറ്റ് പറഞ്ഞ് തീരാത്ത ദുഖത്താൽ നീറും മനസ്സുമായി എങ്ങോട്ടന്നില്ലാത്ത യാത്ര.വെളിച്ചമുള്ള തെരുവുകൾ, ഇരുട്ടു മുടിയ തെരുവുകൾ,ആളും ബഹളവും ഉള്ള തെരുവുകൾ,നിശബ്ധമായ തെരുവുകൾ.വഴികൾ പിന്നിട്ട് കൊണ്ടേയിരുന്നു.ദൈവ പുത്രന്റെ തിരുപ്പിറവിയ്ക്ക് ഇനിയും ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രം.പെട്ടന്നാണ് അതു സംഭവിച്ചത് മുന്നിലൊരു രൂപം ഒന്നും വ്യക്തമല്ലാ.പെട്ടന്നവൻ വണ്ടി തിരിച്ചെടുത്തു.ബ്രേയ്ക്ക് കിട്ടിയെങ്കിലും ചവിട്ടി നിർത്താൻ പറ്റിയില്ലാ.. വണ്ടിയെവിടെയോ ഇടിച്ചു നിന്നപോലെ.എന്തു പറ്റി ഇച്ചായാ മേരി ചെറിയൊരാലസ്സ്യത്തിൽ നിന്നും
ഞെട്ടിയെഴുന്നേറ്റു.ഭാഗ്യത്തിനൊന്നും സംഭവിച്ചില്ലാ.എന്താണന്നറിയില്ലാ ആരോ മുന്നിൽ വന്നപോലെ.ഓ മൈ ഗോഡ് വണ്ടിയെടുക്കാൻ പറ്റുന്നില്ലാ.അവൻ ഡോർ തുറന്നു പുറത്തിറങ്ങി. ഹും എന്തൊരു നാറ്റം ഇതെവിടെയാണ് വഴിതെറ്റിയല്ലോ.പോക്കറ്റിൽ നിന്ന് ടവ്വലെടുത്തവൻ മൂക്ക് പൊത്തി പിടിച്ചു.ഇത് വേസ്റ്റ് കൊണ്ടിടുന്ന സ്ഥലമാണല്ലോ.
ഞാനെങ്ങനെ ഇവിടെത്തി.അവൻ ചുറ്റും നോക്കി ആരെയും കാണുന്നില്ലാ.വിജനമായ സ്ഥലം.
കൂനകൂട്ടിയിട്ടിരിക്കുന്ന ചപ്പ് ചവറുകൾ.ചിക്കിചികഞ്ഞു മണം പിടിച്ച് നടക്കുന്ന തെരുവു നായ്ക്കൾ. വീടുകളിൽ നിന്നും ഹോസ്പ്പിറ്റലിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ ഇവിടെയാണ് കൊണ്ടിടുന്നത്.അതു കൊണ്ട് അടുത്തൊന്നും ഒരു വീട് പോലുമില്ലാ.മങ്ങിയ വെളിച്ചമുള്ള ഒന്ന് രണ്ടു തെരുവ് പോസ്റ്റുകൾ മാത്രം.
ഇടയ്ക്കൊന്നു ശ്വാസം വിടാൻ അവൻ മൂക്കിൽ നിന്ന് ടവ്വൽ മാറ്റി ഹോ.. അസഹനീയം ഹും എന്തൊരു നാറ്റം.
കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു.പക്ഷെ സ്റ്റാർട്ടാകുന്നില്ലാ.അവൻ ദേഷ്യത്തോടെ സ്റ്റിയറിങ്ങിൽ ആഞ്ഞടിച്ചു. കാറിന്റെ ഹോണ്‍ ഉറക്കെയലറി.അവൻ വീണ്ടും പുറത്തിറങ്ങി. കാറിനു ചുറ്റും നോക്കി ടയറിനടിയിൽ എന്തോ അടങ്കല്ലായി കിടക്കുന്നു.അവനതു തള്ളി മാറ്റി അകത്തേയ്ക്ക് കയറവേ..ഒരു നേർത്ത കരച്ചിൽ കേട്ടു. പിന്നീടത് ഉച്ചത്തിലായി അതേ അതൊരു കുഞ്ഞിന്റെ കരച്ചിലല്ലേ അവൻ മേരിയെ വിളിച്ചു.അവളും പുറത്തിറങ്ങി ഓക്കാനിച്ചു കൊണ്ട് അവൾ മൂക്കും വായും പൊത്തിപ്പിടിച്ചു.കരച്ചിൽ കേട്ട ഭാഗത്തേയ്ക്ക് കുറേ നായ്ക്കൾ ഓടിയടുത്തു. അവൻ അതിനെയെല്ലാം കൈയിൽ കിട്ടിയ കല്ലുകൊണ്ട് എറിഞ്ഞോടിച്ച് കൊണ്ട് അവിടേയ്ക്കു നടന്നു ചെന്നു. മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ അവരാ കാഴ്ച്ച കണ്ടു.
വെള്ളത്തുണിയിൽ പൊതിഞ്ഞ് വെച്ചപോലെ ഒരു ചോരക്കുഞ്ഞ്.തുണിയിലെല്ലാം അഴുക്ക് പുരണ്ടുട്ടുണ്ട്.
കുഞ്ഞിന്റെ മുഖത്തും ശരീരത്തുമൊക്കെയായി ചപ്പു ചവറുകൾ വീണു കിടപ്പുണ്ട്.അവർ ചുറ്റും നോക്കി ആരെയും കാണുന്നില്ലാ.പെട്ടന്നവർ കുഞ്ഞിനെ എടുത്ത്.മേരി അവളുടെ കൈകളിലേയ്ക്ക് കുഞ്ഞിനെ ഏറ്റുവാങ്ങി അവൾ ഹൃദയം പൊട്ടിക്കരഞ്ഞ് നെഞ്ചോടു ചേർത്ത് പിടിച്ച് ആ കുഞ്ഞ് മുഖത്ത് ചുംബനങ്ങൾ വാരി ചൊരിഞ്ഞു.മേരി വരൂ ഇനി ഇവിടെ നില്ക്കണ്ടാ വാ പോകാം.അവരാ കൈക്കുഞ്ഞുമായി യാത്ര തിരിച്ചു.രണ്ടു പേരുടെയും മുഖത്ത് സന്തോഷവും ഉണ്ട് അതുപോലെ തന്നെ ഒരു വെപ്രാളവും പരവേശവും ആരാണ്?എന്താണ്?എങ്ങിനെ ഇവിടെത്തി? അങ്ങനെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായി അവർ യാത്ര തിരിച്ചു.ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവൻ ഫോണ്‍ വിളിച്ച് അപ്പച്ചനോടും അമ്മച്ചിയോടും പള്ളിയിലേയ്ക്ക് വരാൻ പറഞ്ഞു.അവരാദ്യം ചെന്നത് ഇടവകയിലെ പള്ളിയിലെ വികാരിയായ ഫാദർ ജോസഫ് പുന്നശ്ശേരിയുടെ മേടയിലേയ്ക്കായിരുന്നു.ആ സമയം പള്ളിയിൽ അന്തിക്കുറുബാന ചടങ്ങുകൾ നടന്ന് കൊണ്ടിരിക്കുകയായിരുന്നു.അതുകൊണ്ട് അച്ഛനെ അവർക്ക് കാണാൻ സാധിച്ചില്ലാ.അൾത്താരയിൽ അച്ഛന്റെ വചന പ്രഭാഷണങ്ങൾ ദൂരെ നിന്നവർ കേട്ടുകൊണ്ടിരുന്നു.ഓരോ വചനം പറയുമ്പോഴും അവരുടെ ചുണ്ടുകൾ വിതുംബി.കണ്ണുകൾ നിറഞ്ഞൊഴുകി.
"ഞാൻ ദൈവമാകുന്നു എന്നെ വിശ്വസിക്കൂ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും ആമേൻ" അവസാന വചനവും പറഞ്ഞ് അച്ഛൻ ഉണ്ണിയേശുവിനെയെടുത്ത് പുൽക്കൂടിനടുത്തേയ്ക്ക് നടന്നു.ദൈവത്തെ സ്തുതിച്ചുകൊണ്ട് ഇടവകക്കാരും പുൽക്കൂടിനടുത്തേയ്ക്ക് നടന്നു.ദൈവപുത്രൻ പിറന്നിരിക്കുന്നു ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം.മാലാഖമാർ ദൈവത്തെ വാഴ്ത്തിപ്പാടി.എങ്ങും സന്തോഷ നിമിഷങ്ങളും കാഹള നാദങ്ങളും അലതല്ലി.അച്ഛൻ കൈകളുയർത്തി എല്ലാവരെയും അനുഗ്രഹിച്ചു.കേക്ക് മുറിക്കുന്ന ചടങ്ങിനായി എല്ലാവരും അൾതാരയിലേയ്ക്ക് കയറി.തോമസ് അച്ഛന്റെ അടുത്തേയ്ക്ക് നടന്നു. അച്ഛാ എന്നോട് ക്ഷമിക്കണം.
അവൻ അച്ഛന്റെ കാലിൽ വീണ് പൊട്ടിക്കരഞ്ഞ് മാപ്പ് ചോദിച്ചു.ആര് തോമസോ.എഴുന്നേൽക്കൂ.. അച്ഛനവനെ പിടിച്ചെഴുന്നേൽപ്പിച്ച് സമാധാനിപ്പിച്ചു.കർത്താവ് നല്ലവനാണ് കുഞ്ഞേ..നീ വിഷമിക്കാതിരിക്കൂ...
അച്ഛാ എനിക്ക് ഒരു കാര്യം പറയാനുണ്ട്.അവൻ അച്ഛനെയും കൂട്ടി ആളൊഴിഞ്ഞ ഒരു സ്ഥലത്തേയ്ക്ക് മാറിനിന്ന് സംഭവിച്ച കാര്യങ്ങളെല്ലാം പറഞ്ഞു.അച്ഛൻ അല്പ്പസമയം ഒന്നോലിച്ചു. എന്നിട്ട്,എന്താ തോമസേ നിന്റെ തീരുമാനം.അച്ഛൻ പറയുന്നതെന്തും ഞാൻ കേൾക്കാം.കർത്താവേ..എല്ലാം നിന്റെ ഇഷ്ട്ടം.തോമസേ നിന്റെ എല്ലാ തെറ്റുകളും പൊറുത്ത് ദൈവം നിനക്ക് തന്ന കുഞ്ഞാണിത്.രണ്ടുകൈകളും നീട്ടി സ്വീകരിച്ചോളൂ..
നല്ലതേ..വരൂ.. പിന്നെ തോമസേ മിഖായേലിനും സ്ത്രേസ്യാ കൊച്ചിനും ഇക്കാര്യമറിയാവോ..
ഇല്ലച്ഛാ അപ്പച്ചൻ സമ്മതിക്കത്തില്ലാ..അച്ഛൻ അപ്പച്ചനോടൊന്നു സംസാരിക്കണം അവൻ അച്ഛന്റെ കൈകളിൽ പിടിച്ച് കേണ് കരഞ്ഞു.ഉം ഞാൻ പള്ളി മേടയിലുണ്ടാകും നീ അവരെ കൂട്ടി അങ്ങോട്ടു വന്നാൽ മതി.തോമസ് മേരിയുടെ അടുത്തെത്തി.മേരി നല്ല മഞ്ഞുണ്ട് നീ കുഞ്ഞുമായി കാറിനകത്തിരിക്ക്.ഞാനിപ്പോൾ വരാം.അവൻ
പള്ളിയിലേയ്ക്ക് ഓടിക്കയറി.ഈ സമയം മേരി കുഞ്ഞിന്റെ പഴയ തുണികൾ മാറ്റി മുഖത്തുള്ള അഴുക്കുകൾ കോട്ടൻ പഞ്ഞികൊണ്ട് പതിയെ തുടച്ചു മാറ്റി.പഴയ തുണി മാറ്റുന്നതിനിടയിൽ മേരി ശ്രദ്ധിച്ചു.അതൊരു പെണ്‍കുട്ടിയായിരുന്നു.അവളുറക്കത്തിൽ നിന്നുണർന്ന് കരയാൻ തുടങ്ങി.മുഖത്ത് നല്ല ക്ഷീണമുണ്ട്
വിശന്നിട്ടായിരിക്കും.മേരി അവളുടെ മാതൃത്വം ഒരു പെരുമഴപോലെ ആ കുഞ്ഞ് ചുണ്ടിൽ വർഷിച്ചു.
ഒരമ്മയ്ക്ക് മാത്രം ചെയ്യാൻ കഴിയുന്നത്.ഒരമ്മയാണെന്നുള്ള ബോധം അവളുടെ കണ്ണുകളേയും ഹൃദയ തുടിപ്പ്കളേയും തൊട്ടുണർത്തി.
തോമസ് അപ്പച്ചനേയും അമ്മച്ചിയേയും കൂട്ടി മേടയിലെത്തി.ഫാദർ ജോസഫ് അവരോട് കാര്യങ്ങൾ സംസാരിച്ചു.മിഖായേലേ..ഇങ്ങനെയൊക്കെ സംഭവിച്ച സ്ഥിതിയ്ക്ക് ആ കുഞ്ഞിനെ ദൈവം നിങ്ങൾക്ക് തന്നതാണന്നാണ് എന്റെയും വിശ്വാസം.ചെയ്ത തെറ്റുകൾക്കെല്ലാം പ്രാശ്ചിത്വം ചെയ്യാൻ ദൈവം ഒരവസരം
തന്നൂന്ന് മാത്രം വിചാരിക്കൂ... ഹാ.. ഇനിയെല്ലാം നിങ്ങളുടെ ഇഷ്ട്ടം.തോമസേ പ്രസവിച്ച കുഞ്ഞ് മരിച്ച കാര്യം
ഇടവകയിലാർക്കെങ്കിലും അറിയുമോ? ഇല്ലാ അപ്പച്ചനും അമ്മച്ചിയ്ക്കും പിന്നെ മേരിയുടെ വീട്ടുക്കാർക്കും മാത്രം.തല്ക്കാലം ഇക്കാര്യം വേറെ ആരും അറിയണ്ടാ.ഇന്നു മുതൽ ഇത് നിങ്ങളുടെ കുഞ്ഞാണ്.വരൂ....
പള്ളിയിലേയ്ക്ക് പോകാം അച്ഛൻ അവരെ പള്ളിയിലേയ്ക്ക് ക്ഷണിച്ചു.മേരി കുഞ്ഞുമായി പള്ളിയിലേയ്ക്ക് കയറുന്ന വലിയ വാതിലിന് മുന്നിലെത്തി.അവളാകുഞ്ഞിനെ ദൈവത്തിന് സമർപ്പിച്ച് കൊണ്ട് തിരുഹൃദയം നോക്കിക്കരഞ്ഞു.പള്ളിയിലെ ചടങ്ങുകൾ കഴിഞ്ഞവർ പുറത്തിറങ്ങി.എല്ലാവരും പിരിഞ്ഞു പോകുന്ന സമയം സാന്താക്ലോസും സംഘങ്ങളും ദൈവപുത്രന്റെ തിരുപ്പിറവിയറിയിക്കാൻ പുറപ്പെടുന്ന സമയം.
തോമസും മിഖായേലും സ്ത്രേസ്യാക്കൊച്ചും ഫാദറും മേരിയുടെ അടുത്തെത്തി.മിഖായേലിന്റെ മുഖത്ത് യാതൊരു ഭാവമാറ്റവും കാണുന്നില്ലാ.മിഖായേലേ താൻ അഭിപ്രായമൊന്നും പറഞ്ഞില്ലാ.അച്ഛൻ ചോദിച്ചു.
അച്ചോ..വല്ലവരുടെയും കൊച്ചിനെ നോക്കാനും വളർത്താനും എനിക്ക് പറ്റില്ലാ..അപ്പച്ചാ..തോമസ് വിതുമ്പി,
മേരി പൊട്ടിക്കരഞ്ഞു,സ്ത്രേസ്യാക്കൊച്ച് മിഖായേലിന്റെ കൈയ്യിൽപ്പിടിച്ച് നിങ്ങളെന്തൊക്കെയാ..ഈ പറയുന്നത്.മിഖായേലേ..അച്ഛൻ ദയനീയമായി വിളിച്ചു.അതേ അച്ചോ.. വല്ലവരുടെയും കൊച്ചിനെ നോക്കാൻ എനിക്ക് പറ്റില്ലാ..മിഖായേൽ മേരിയുടെ അടുത്തേയ്ക്ക് വന്ന് ആ കുഞ്ഞിനെ കൈകളിലെടുത്തു.ഇത് എന്റെ മകന്റെ കുഞ്ഞാ...എന്റെ പേരക്കുട്ടി മിഖായേൽ പൊട്ടിക്കരഞ്ഞ് കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചു. അവരുടെ സന്തോഷം ഒരു കടൽ പോലെ തിരയടിച്ചു.
അച്ഛനൊരു പേരും കൂടി കുഞ്ഞിനിടണം.ഇന്നൊരു നല്ല ദിവസമല്ലേ.. മിഖായേൽ പറഞ്ഞു.അച്ഛനാകുഞ്ഞിനെ കൈകളിലെടുത്തു.ആകാശത്ത് പൊട്ടിവിടർന്ന പൂവിന്റെ വെളിച്ചത്തിൽ ആ മുഖത്തെ ശോഭ അച്ഛൻ നോക്കി നിന്നു.ആ കുഞ്ഞ്കൈകൾ ലോഹയിൽ പിടിച്ച് വലിച്ചു.കാലുകൾ നെഞ്ചിൽ താളം ചവിട്ടി,നാവ് നുണഞ്ഞിറക്കി- പാൽപ്പുഞ്ചിരി ചുണ്ടിൽ തൂകി.പെണ്കുഞ്ഞാണച്ചോ.. മേരി അച്ഛനെ ഓർമ്മിപ്പിച്ചു. ഒരു കുഞ്ഞ് മാലാഖയെപ്പോൽ കൈകളിൽ കിടന്നയവളെ അച്ഛൻ എയ്ഞ്ചൽ എന്ന് പേരിട്ടു.പള്ളി മുറ്റത്ത് പടക്കങ്ങൾ വലിയ ശബ്ദ്ത്തോടെ പൊട്ടിച്ചിതറി.ലാത്തിരി പൂത്തിരി കമ്പിത്തിരികൾ കത്തി വിടർന്നു.കാതുകൽക്കിൻബമുള്ള കാഹള നാദങ്ങൾ എങ്ങും ദൈവ പുത്രനെ പാടി സ്തുതിച്ചു.
"വിണ്ണിലേ പൊൻ താരമേ..മണ്ണിൽ നീ വീണ്ടും
എന്നിലേ കൈക്കുമ്പിളിൽ വന്നു നീ വീണ്ടും"
പാട്ടും നൃത്തവുമായി സാന്താക്ലോസും സംഘങ്ങളും അവരുടെ അടുത്തേയ്ക്ക് വന്നു.
അന്നുമുതൽ എന്നും ആ കുടുംബത്തിന് സന്തോഷത്തിന്റെ നാളുകളായിരുന്നു.
എയ്ഞ്ചൽ പേര് പോലെ തന്നെയൊരു മാലാഖയായിരുന്നു.അവളുടെ ചിരിയും കളിയും കുസൃതികളും
വീട്ടുകാരും നാട്ടുകാരും കൗതുകത്തോടെ നോക്കി നിന്ന്.ചെറുപ്പം മുതലേ വലുപ്പ ചെറുപ്പ മില്ലാതെ എല്ലാവരെയും സ്നേഹിക്കാനും,സഹായിക്കാനുമുള്ള ഒരു നല്ല മനസ്സ് അവൾക്കുണ്ടായിരുന്നു.എല്ലാ നല്ല ഗുണങ്ങളും ദൈവം അവൾക്ക് വാരിക്കോരിക്കൊടുത്തു.ദിവസങ്ങൾ ആഴ്ചകളായി,ആഴ്ചകൾ മാസങ്ങളായി മാസങ്ങൾ വർഷങ്ങളായും കടന്നു പോയി.എയ്ഞ്ചൽ വളർന്ന് വല്ല്യ പെണ്ണായി.അതി സുന്ദരിയായ ഒരു പെണ്‍കുട്ടി.ഇന്നവൾ അമേരിക്കയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദമെടുത്ത് സ്വന്തം നാട്ടിലെത്തുന്ന ദിവസം.അതേ ഒരു ക്രിസ്തുമസ് തലേന്ന്.
മോളേ..നീ എവിടെയെത്തി.ഞങ്ങൾ പറഞ്ഞതല്ലേ..പിക്ക് ചെയ്യാൻ വരാമെന്ന്.നിനക്കല്പ്പം കുറുമ്പ് കൂടുന്നുണ്ട് കേട്ടോ...ഇങ്ങു വാ ഞാൻ വെച്ചിട്ടുണ്ട്.ആധിയും വെപ്രാളവുമായി മേരി വിളി തുടങ്ങി.മമ്മി എനിക്കൊന്നുരണ്ടു
ഫ്രണ്ട്സിന്റെ വീട്ടിൽ പോകണമെന്ന് പറഞ്ഞില്ലേ..അതാണ് വരണ്ടാന്ന് പറഞ്ഞത്.മമ്മി പപ്പയുടെ കൈയിൽ ഫോണ്‍ കൊടുത്തേ.. പപ്പയ്ക്ക് കാര്യം പറഞ്ഞാൽ മനസിലാകും.അവൾ ചെറിയ കൊഞ്ചലോടെ മറുപടി പറഞ്ഞു.അതല്ല മോളേ..നീയൊരു പെണ്ണല്ലേ..രാത്രിയിലൊറ്റയ്ക്ക്.കാലം വളരെ മോശമാണ് അതാണീ പറയുന്നത്. ഓ..എനിക്കറിയാം എന്റെ മേരിക്കുട്ടീ..ദേ ഞാനെത്തി ഒരര മണിക്കൂർ.ഒക്കേ.. .ഉമ്മാ... .പറഞ്ഞ്
തീർന്നതും വണ്ടിയൊന്നു സഡൻ ബ്രേയ്ക്കിട്ട് നിന്നു.അവളുടെ തല ചെന്ന് ഫ്രണ്ട് സീറ്റിലിടിച്ചു.മൊബൈൽ
കൈയിൽ നിന്ന് താഴെ വീണു.എന്താ ചേട്ടാ എന്തു പറ്റി.ഡ്രൈവർ ഡോറ് തുറന്ന് പുറത്തിറങ്ങി.കൂടെ അവളും.
അവരാ കാഴ്ച്ച കണ്ടു ഞെട്ടിപ്പോയി.കണ്ടാൽ ആറോ ഏഴോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി മുഷിഞ്ഞ വസ്ത്രങ്ങൾ അവളുടെ കൈകളിലും മുഖത്തുമൊക്കെ ചെറിയ ചെറിയ മുറിവുകൾ.അനക്കമില്ലാ.
വണ്ടിയ്ക്കു വട്ടം ചാടിയതാണ്.കുഞ്ഞേ അധിക നേരം ഇവിടെ നിന്നാൽ ശരിയാകത്തില്ലാ..ആള് കൂടുന്നതിന് മുൻപ് നമുക്കുപോകാം.ഡ്രൈവർ പറഞ്ഞു.അവൾക്കു കാര്യം മനസിലായി.ചേട്ടാ.. ബ്രേയ്ക്ക് പെട്ടന്ന് ചവിട്ടിയ സമയത്ത് എന്റെ മൊബൈൽ ഫോണ്‍ തെറിച്ചെവിടെയോ പോയി.ചേട്ടനൊന്നു നോക്കിക്കേ.. പേടിച്ച് വിയർത്ത്
പെട്ടന്നയാൾ കാറിന്റെ പുറകിലേയ്ക്കൊടി.അല്പ്പസമയത്തിനുള്ളിൽ അയാൾ തിരിച്ച് വന്നു.ഇല്ല കുഞ്ഞേ അവിടൊന്നുമില്ലാ.വാ..നമുക്കുപോകാം.ഇവിടെ നിന്നാൽ കുഴപ്പമാണ്.ശരി പോകാം അവൾ പറഞ്ഞു.
ഡ്രൈവർ വീണു കിടക്കുന്ന പെണ്കുട്ടിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ വണ്ടി പുറകോട്ടെടുത്തു.
ഡ്രൈവർ കാറിന്റെ വേഗം കൂട്ടി.കൈകൾ വിറയ്ക്കുന്നുണ്ട്.എത്രയും പെട്ടന്ന് വീട്ടിലെത്തണം അയാളുടെ മനസ്സിൽ ആ ഒരു ചിന്ത മാത്രം.അവർ വീട്ടിലെത്തി.ക്രിസ്തുമസ് ട്രീയും നക്ഷത്രങ്ങളുമൊക്കെയായി വീട് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.ഡ്രൈവർ ഡിക്കി തുറന്ന് ലഗേജെല്ലാമെടുത്ത് വെളിയിൽ വെച്ച് അവളുടെ അടുത്തേയ്ക്ക് ചെന്നു.അയാളുടെ ഹൃദയം ദുഖത്താലും കുറ്റബോധത്താലും വീർപ്പു മുട്ടിയിരുന്നു.പറഞ്ഞ തുകയിലും കൂടുതൽ അവൾ അയാൾക്ക് കൊടുത്തു.ചേട്ടൻ വലിയൊരു കേക്കും വാങ്ങിച്ച് വീട്ടിൽ ചെല്ലണം ഓക്കെ...അവൾ യാത്ര പറഞ്ഞു.കുഞ്ഞേ എന്നോട് ദേഷ്യമൊന്നും തോന്നരുത് ആ കുട്ടിയെ ഉപേക്ഷിച്ച് പോയത് വേറൊന്നും കൊണ്ടല്ലാ.അതിന്റെ പുറകേ പോയാൽ വലിയ കേസും പുക്കാറുമൊക്കെയാകും.എന്റെ ഒരാളുടെ വരുമാനം കൊണ്ടാണ് വീട് കഴിഞ്ഞു പോകുന്നത്.അത് കൂടാതെ കുറേ പ്രാരാബ്ധങ്ങളും.അയാൾ തേങ്ങി.ഹ ഹ ഹ ചേട്ടൻ വിഷമിക്കണ്ടാ അതിനാകുട്ടിയെ ഉപേക്ഷിച്ചെന്നാര് പറഞ്ഞു.അവളല്ലേ ഇത് പുറകിൽ നിന്ന ആ പെണ്‍കുട്ടിയെ എയ്ഞ്ചൽ മുന്നിലേയ്ക്ക് കൊണ്ടുവന്നു.അയാൾക്ക് ഒന്നും മനസിലായില്ലാ.എന്താ ചേട്ടാ വിശ്വാസം വരുന്നില്ലേ.അവൾ തന്നെയാണ് ഇവൾ.എന്റെ മൊബൈൽ അന്വൊഷിക്കാൻ ഞാൻ ചേട്ടനെ പറഞ്ഞ് വിട്ടില്ലേ..ആ സമയം ഞാനിവളെ കാറിൽ കയറ്റി.ചേട്ടൻ സമ്മതിക്കത്തില്ലാന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് ഞാനൊരു നാടകം കളിച്ചത്.നന്നായി കുഞ്ഞേ..കുഞ്ഞിനെ ദൈവം അനുഗ്രഹിക്കും.ഇനി എനിയ്ക്ക് സമാധാനമായി പോകാമല്ലോ.. ഓ പോകാം.പിന്നേ.. ചേട്ടാ..ഹാപ്പി ക്രിസ്തുമസ്.
എയ്ഞ്ചൽ പെണ്‍കുട്ടിയുമായി വീട്ടിലേയ്ക്ക് നടന്നു.വീടിന്റെ വാതിൽക്കൽ അവളെയും കാത്ത് എല്ലാവരു മുണ്ടായിരുന്നു.എന്താ മോളേ..വൈകിയത് പറഞ്ഞ സമയം കഴിഞ്ഞല്ലോ.തോമസ് ചോദിച്ചു.ഇപ്പോഴെങ്കിലും ഇച്ചായൻ ചോദിച്ചല്ലോ.ഇവൾക്ക് നല്ല അടീടെ കുറവുണ്ട്.മേരി ഒച്ചെയെടുത്തു.എന്റെ മേരി നീ ഒന്നടങ്ങ് എന്താ മോളെ,എന്താ വൈകിയത്.സ്ത്രേസ്യാകൊച്ച് ചോദിച്ചു.ദേ നില്ക്കുന്നു ഇതാ വൈകിയത്.അവളാ പെണ്‍കുട്ടിയെ മുന്നിലേയ്ക്ക് നിർത്തി.ഏ..ഇതാരാ..ഇതാണ് രുക്കു.എല്ലാവരും ഇന്നു മുതൽ ഇവളെ ലില്ലിക്കുട്ടീന്ന് വിളിച്ചാൽ മതി.നീ എന്തൊക്കെയാ മോളെയീ പറയുന്നത്.ഞങ്ങൾക്കൊന്നും മനസിലാകുന്നില്ലാ.മേരി ചോദിച്ചു.മമ്മിയല്ലേ പറഞ്ഞത് കാലം മോശമാണ് പെണ്‍കുട്ടികൾ അസമയത് പുറത്തിറങ്ങി നടക്കരുതെന്ന്.അതുകൊണ്ട് ഞാനിവളെ ഇങ്ങ് കൊണ്ടു പോന്നു.ആദ്യം ഇവളെയൊന്നു കുളിപ്പിച്ച് മിടുക്കിയാക്കി വയറ് നിറച്ച് ആഹാരം കൊടുക്ക്
പിന്നെയെല്ലാം ഞാൻ വിശദമായിപ്പറയാം.കാര്യമെല്ലാവർക്കും മനസ്സിലായി അവളുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ അങ്ങനെ സംഭവിക്കാനേ..വഴിയൊള്ളൂ..അവർ അതറിയാത്ത ഭാവം നടിച്ചൂ.. എന്ന് മാത്രം.അവളുടെ ഇഷ്ട്ടങ്ങളാണ് ആ കുടുംബത്തിന്റെ സന്തോഷം.
അന്തിക്കുറുബാനയ്ക്ക് സമയമായി എല്ലാവരും പള്ളിയിലേയ്ക്ക് പോകാൻ തയ്യാറായി.ഇന്നത്തെ ദിവസത്തിന് വേറൊരു പ്രത്യകതയും കൂടിയുണ്ട് ഇന്ന് എയ്ഞ്ചലിന്റെ ഇരുപതിയഞ്ചാം ജന്മ ദിനം കൂടിയാണ്.
ഫാദർ ജോസഫ് പുന്നശ്ശേരിയുടെ അനുഗ്രഹം വാങ്ങിക്കണം.പള്ളിയിലെ ചടങ്ങുകളെല്ലാം കഴിഞ്ഞ് അവർ പുറത്തിറങ്ങി.കപ്പ്യാരേ...ഫാദർ ജോസഫ്.അച്ഛൻ മേടയിലുണ്ട് തോമസ് ചോദ്യം മുഴുവനാക്കുന്നതിന് മുൻപേ.. കപ്പ്യാർ മറുപടി പറഞ്ഞു.അവർ പള്ളിമേടയിലെത്തി.ഫാദറിന് വയ്യാതായിരിക്കുന്നു കണ്ണിന് കുറച്ച് കാഴ്ച്ചക്കുറവുണ്ട്.എല്ലാവരെയും പറഞ്ഞാലറിയാം.ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ വിറയ്ക്കുന്ന കൈകളാൽ കൊന്തയുയർത്തിപ്പിടിച്ച് അച്ഛൻ പറഞ്ഞു.
ആരാ മനസ്സിലായിലാ..ഞാൻ മിഖായേലാണച്ചോ.വലിയ വീട്ടിലെ.ആ.. മനസ്സിലായി.എല്ലാവരും വന്നിട്ടുണ്ടോ..
മിഖായേലേ..ഞങ്ങളെല്ലാരുണ്ടച്ചോ...എവിടെ എന്റെ മോള് ഫാദർ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ
ശ്രമിച്ചു.ഞാനിവിടെയുണ്ടച്ചോ എയ്ഞ്ചൽ അടുത്തേയ്ക്ക് ചെന്ന് അച്ഛന്റെ കൈകളിൽ പിടിച്ചു.എനിക്കൊന്നു കാണാൻ പറ്റുന്നില്ലല്ലോ മോളേ..സാരമില്ലാ.. പക്ഷെ ഇരുപതിയഞ്ചു വർഷത്തിനു മുൻപുള്ള നിന്റെ കുഞ്ഞ് മുഖം എന്റെ മനസ്സിലുണ്ട്.അച്ഛന്റെ കണ്ണുകളിൽ നിന്ന് ആ സ്നേഹം തുള്ളികളായി അവളുടെ കൈയിലേയ്ക്ക്
വീണു.ആ സമയം ആ ഗാനം അവരുടെ കാതുകളിലേയ്ക്ക് പതിയെ ഒഴുകിയെത്തി.
"വിണ്ണിലേ പൊൻ താരമേ..മണ്ണിൽ നീ വീണ്ടും
എന്നിലേ കൈക്കുമ്പിളിൽ വന്നു നീ വീണ്ടും"
ഇന്ന്. സ്വന്തം ഹോസ്പ്പിറ്റലിൽ എല്ലാവരും സ്നേഹിക്കുകയും,ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ഡോക്ടറാണ് എയ്ഞ്ചൽ.കുട്ടികൾ ഇപ്പോൾ വേണ്ടാന്ന് പറയുന്നവരോടും,കുട്ടികളെ ഇല്ലാതാകാൻ വരുന്നവരോടും അവൾ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാറുണ്ട്.വഴിയിൽ ഉപേഷിക്കുന്ന കുട്ടികളേയും വൃദ്ധരേയും സംരക്ഷിക്കാൻ Heart of Angel എന്ന പേരിൽ ഒരു ചാരിറ്റി ഹോമും എയ്ഞ്ചൽ നടത്തുന്നുണ്ട്.
തന്നെ മനസിലാക്കാൻ കഴിയുന്ന ഒരു ജീവിത പങ്കാളിയെ കാത്തിരുന്ന് കൊണ്ട് നല്ല പ്രവൃത്തികളും നല്ല ചിന്തകളുമായി എയ്ഞ്ചൽ തന്റെ ജൈത്രയാത്ര തുടർന്ന് കൊണ്ടേയിരുന്നു.ഒരു കുഞ്ഞ് മാലാഖയുടെ മനസ്സുമായി....................
by **************** ശുഭം****************
Liju
vazhappally