Wednesday, 18 June 2014

അമ്മേ ....എനിക്കീയേട്ടനെ വേണ്ടാ....

നല്ലൊരു അമ്മയേയും അച്ഛനേയും,നല്ലൊരു ഏട്ടനേയും,ഏട്ടന് അനുജത്തിയേയും
അമ്മയ്ക്കും അച്ഛനും നല്ല മക്കളേയും കിട്ടുക എന്നുള്ളത് ഒരു മഹാഭാഗ്യമാണ്.
ഇങ്ങനെയൊരു കുടുംബം ഉണ്ടാകാൻ നമ്മൾ എല്ലാരും വിചാരിച്ചാൽ സാധ്യമാകും.
ജീവിതം ഒന്നേയുള്ളൂ. ഇനിയൊരു ജന്മം ഉണ്ടന്നുള്ളത് ഒരു സങ്കല്പം.ഒരു വിശ്വാസം.
ഈ ജീവിതത്തിൽ ചേയ്യേണ്ട കാര്യങ്ങൾ ഈ ജന്മത്തിൽത്തന്നെ ചെയ്യുക.
അടുത്തിടെ ഒരു സംഭവം നടന്നതു നിങ്ങൾ മദ്ധ്യമങ്ങളിലൂടെ അറിഞ്ഞു കാണും.
അതൊരു കവിതയായി ഞാൻ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.പ്രിയകൂട്ടുകാരെ.
ഈ കവിത ആരെയും വേദനിപ്പിക്കാൻ വേണ്ടി എഴുതുന്നതല്ലാ.
ഈ പാപം ഇനി ആരും ആവർത്തിക്കാതിരിക്കാൻ മാത്രം.
അമ്മേ ....എനിക്കീയേട്ടനെ വേണ്ടാ....
നാലുച്ചുവരുകൾക്കുള്ളിലായി
നാലാളു കാണാതെ നാണം മറച്ചു ഞാൻ
നാളത്തെ നാളുകൾ എന്തെന്നറിയില്ലാ
നാടറിഞ്ഞെത്തിയാൽ നാവെന്തു ചൊല്ലും
നാവടക്കി ഞാനിരുന്നൊരു മൂലയിൽ
നാലുച്ചുവരുകൾക്കുള്ളിലായി.
എൻ വളപ്പൊട്ടുകൾ പൊട്ടിക്കരഞ്ഞുവോ...
എൻ കണ്ണുകൾ ഇന്നു നീർ തുള്ളി തേടിയോ...
എൻ വളപ്പൊട്ടുകൾ പൊട്ടിക്കരഞ്ഞുവോ...
എൻ കണ്ണുകൾ ഇന്നു നീർ തുള്ളി തേടിയോ..
ഇന്നിവർക്കെല്ലാം ഒരേ വർണ്ണമാണെന്റെ
രക്ത വർണ്ണം.
പൊട്ടിയ കുപ്പികൾക്കറിയില്ലയെന്നെ
എരിയുന്ന ഓരോ പുകയ്ക്കുമറിയില്ല
പൊട്ടിയ കുപ്പികൾക്കറിയില്ലയെന്നെ
എരിയുന്ന ഓരോ പുകയ്ക്കുമറിയില്ല
ഇന്നല്ല ഇന്നലെകൾ നാളെയല്ലെന്നും
അമ്മയാണോ..അനുജത്തിയാണോ..
ചില്ലു തരികൾക്കിടയിലെരിയുമാ..
തീനാളമെന്നേ..തുറിച്ചു നോക്കി
എരിഞ്ഞു തീരുവാനാണു നീയും
ഇന്നല്ല ഇന്നലെകൾ നാളെയല്ലെന്നും.
ചിതറിയ മുത്തുകൾ വാരിയെടുത്തു ഞാൻ
മാറോടു ചേർത്തു വിതുമ്പിക്കരഞ്ഞു
എന്നുമീ കൈകൾ ചേർത്തു പിടിച്ചെന്നെ.
കൂട്ടു കൂടി, പിണങ്ങി,കരഞ്ഞും
തോളിലേറ്റിയൊരുമ്മ തന്നും
പെയ്തൊരാമഴയത്ത് ഓടിക്കളിച്ചും
ഇടവക്കാറ്റേറ്റു വീണൊരു മാമ്പഴം
ആദ്യം പെറുക്കുവാൻ ഓടിക്കിതച്ചതും
കണ്ണൻ ചിരട്ടയിൽ മണ്ണപ്പം പിന്നെ
ഓലകൊണ്ടൊരു പന്ത്,കണ്ണാടി കാറ്റാടി
അമ്പലക്കടവിലെ ആമ്പലിൻമൊട്ടിനാൽ
മാലാകൊരുത്തൊന്നിച്ചൊരു കുടക്കീഴിൽ
നനഞ്ഞതും ഇന്നലത്തേതു പോൽ...
ഇന്നലത്തേതുപോലോർക്കുന്നു ഞാൻ.
എന്റെ വയറു മുറുക്കിയുടുത്തെത്രയോ..
രാവും പകലും കാത്തു
നിനക്കായി അന്നമൂട്ടിയ കൈകൾ.
നിന്റെ വിയർപ്പും ഗന്ധമായി
നാറിയ ഭാണ്ഡമലക്കിയ കൈകൾ.
തട്ടിയുടച്ചില്ലേ....കെട്ടിവലിച്ചില്ലേ....
അരുത് നീ ചെയ്യരുത് ഈ പാപമെന്നുഞാൻ
അലറി വിളിച്ചു പറഞ്ഞില്ലേ സോദരാ.....
എന്നിട്ടും നീ എന്നെ.
എന്റെ മാനത്തിനു വിലയിട്ടു നീ...
തെരുവിൽ വലിച്ചെറിഞ്ഞില്ലേ...
എൻ വളപ്പൊട്ടുകൾ പൊട്ടിക്കരഞ്ഞുവോ...
എൻ കണ്ണുകൾ ഇന്നു നീർ തുള്ളി തേടിയോ..
ഇന്നിവർക്കെല്ലാം ഒരേ വർണ്ണമാണെന്റെ
രക്ത വർണ്ണം.
ഇവരെന്റെ സ്വപ്‌നങ്ങൾ
ഇവരെന്റെ മോഹങ്ങൾ
ഇവരെന്റെ കരളും പറിച്ചെറിഞ്ഞു..
ചിതറിയ മുത്തുകൾ വാരിയെടുത്തു ഞാൻ
മാറോടു ചേർത്തു വിതുമ്പിക്കരഞ്ഞു.
ഇനിയൊരു ജന്മമുണ്ടെങ്കിലമ്മേ.....
ഇതുപോലൊരേട്ടനേ..എനിക്കുവേണ്ടാ......
ലിജു

No comments:

Post a Comment