മാനസസരോവര തീരത്തു ഞാനൊരു
മാരിവില്ലഴകിനെ നോക്കി നിന്നു.
വർണ്ണങ്ങൾ ഓരോന്നും മാഞ്ഞുപോയി ഇന്നവൾ
കദനത്താൽ കണ്ണുനീർവാർത്തു നിന്നു.
തെല്ലൊരു ലെജ്ജയില്ലിന്നിവളുടെ മുഖമൊരു
കത്തുന്ന സൂര്യനാൽ വാടിനിന്നു.
കാത്തിരിപ്പൂ..കാതോർത്തിരിപ്പൂ...
ഇന്നല്ലാ ഇന്നലെകൾ നാളെയല്ലെന്നും
കലോച്ചകേൾക്കുവാൻ എൻ തോഴനേ..
ഏഴഴകുളൊരു വർണ്ണമാം കാലങ്ങൾ ഓർക്കുന്നു
ഞാനെന്നും ഇന്നലെത്തേതു പോൽ..
പൊന്നോണനാളിനെ കോടിയുടുക്കുവാൻ
മേടവിഷുവിനെ പൂകൊണ്ടു മൂടുവാൻ
കാടും മലകളും കടലും കടന്നവൻ
ആടിത്തിമിർക്കുവാൻ കർക്കിടകത്തിലും
പാതി ഇടവത്തിൽ അമ്മയേ കാണുവാൻ
പതിവുകൾ തെറ്റാതെ വന്നിരുന്നു.
തുടി കൊട്ടിപ്പാടിയും താളംച്ചവിട്ടിയും
അമ്മയെ സ്നേഹിച്ചു മണ്ണിൻറെ മക്കൾ.
ഇന്നിവർ ഇല്ലിവിടെ.
അമ്മയുടെ മാറ് വലിച്ചുകീറി
പല്ലിളിചെത്തുന്നു കാട്ടാളവർഗങ്ങൾ
കാടും മലകളും കൈയടക്കിവാഴും
കാമക്കൊതി മൂത്ത കാട്ടാളവർഗങ്ങൾ
ഇന്നിവർ ഇല്ലിവിടെ അമ്മയെ സ്നേഹിച്ച
മണ്ണിൻറെ മക്കൾ മരിച്ചിരുന്നു.
കാത്തിരിപ്പൂ..കാതോർത്തിരിപ്പൂ...
ഇന്നല്ലാ ഇന്നലെകൾ നാളെയല്ലെന്നും
കലോച്ചകേൾക്കുവാൻ എൻ തോഴനേ..
വരുമോ പെയ്തൊരു മഴയായി നീ..
കാത്തിരിപ്പൂ..കാതോർത്തിരിപ്പൂ...
മാരിവില്ലഴകിനെ നോക്കി ഞാനും
ഒരു മഴ പ്രണയമായി പെയ്തിരുന്നെങ്കിൽ.....
No comments:
Post a Comment