ഓരോ പ്രഭാതവും നീയെനിക്കു
ഓരോ രാഗമായി എൻ മനസിൽ.
ചിരിതൂകി നില്ക്കുന്ന നിന്നെയെന്നും
കണികണ്ടുണരുവാൻ മോഹിച്ചു ഞാൻ.
ഈറനുടുത്തു നീ എന്നുമെന്റെ
ജാലക വാതിൽ തുറന്നു വന്നു.
പ്രണയദലങ്ങൾ വിടർത്തിയെന്നും
പ്രണയിക്കുവാനായി പിറന്ന പൂവേ...
ഹൃദയമൊരനുരാഗം എന്നുമെന്റെ
കവിളിൽ തലോടി തഴുകി നിന്നു
ഓരോ മഴ പെയ്തു തോരുംബോഴും
പൊഴിയാതെ നീയെന്റെ അരികിൽ വേണം
ഇണകളായി വന്നവർ പിരിയില്ലോരുനാളും
വിടരും പ്രഭാതങ്ങൾ തുടരുമെന്നും
ചിരിതൂകി നിൽക്കുമോ പനിനീർപ്പൂവേ...
No comments:
Post a Comment